തിരുവനന്തപുരം: ഹാസ്യചക്രവർത്തിക്ക് വിട നല്‍കി സാംസ്കാരിക കേരളം. ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്കാരച്ചടങ്ങുകള്‍ നടന്നു. ബ്യൂഗിള്‍ സല്യൂട്ടോടെയാണ് ചടങ്ങുകള്‍ നടന്നത്. സലിം കുമാറിന്റെ വസതിയായ ലാഫിങ് വില്ലയില്‍ ഇനി അന്ത്യവിശ്രമംകൊള്ളും. സലിം കുമാറിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകള്‍ ഇല്ലാതെയാണ് സംസ്കാരം നടന്നത്.
കോണ്‍ഗ്രസ് പതാക പുതപ്പിച്ചാണ് മൃതദേഹം ചിതയിലേക്കെടുത്തത്. മക്കളായ ആരോമലും ചന്തുവും ചിതയ്ക്ക് തീകൊളുത്തി. ചിതാഭസ്മം പുഴയില്‍ ഒഴുക്കുന്നത് ഉള്‍പ്പെടെ ചടങ്ങുകള്‍ വേണ്ടായെന്ന് സലിം കുമാർ പറഞ്ഞിരുന്നു. മുഖ്യമന്ത്രി വി ഡി സതീശനും കെസി വേണുഗോപാലും വീട്ടിലെത്തിയിരുന്നു. പറവൂർ ടൗണ്‍ഹാളിലെ പൊതുദർശനത്തിന് ശേഷമാണ് ലാഫിങ് വില്ലയില്‍ മൃതദേഹം എത്തിച്ചത്. ആയിരക്കണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്.
ഇന്നലെ രാത്രി 10.43 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു സലിം കുമാറിന്റെ അന്ത്യം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെ, പെട്ടെന്ന് ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം.
SUMMARY: The country bids farewell to Salim Kumar; funeral held
















