വയനാട്: വൻ ഉരുൾപൊട്ടലിന് സാക്ഷ്യം വഹിച്ച വയനാടിനെ പുനരുജ്ജീവിപ്പിക്കാൻ ശ്രമം നടത്തണമെന്ന് രാഹുൽ ഗാന്ധി. ദുരന്തം ജില്ലയുടെ ഒരു ഭാഗത്തെ മാത്രമേ ഉരുൾപൊട്ടൽ ബാധിച്ചിട്ടുള്ളൂവെന്നും വയനാട് മനോഹരമായ വിനോദസഞ്ചാര കേന്ദ്രമായി തുടരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വയനാട്ടിലെ ടൂറിസം സാധ്യതകൾ ഉപയോഗപ്പെടുത്താൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുന്നതായും രാഹുൽ ഊന്നിപ്പറഞ്ഞു.
രാഹുൽ ഗാന്ധി 2019 മുതൽ 2024 വരെ ലോക്‌സഭയിൽ വയനാടിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും വയനാട് മണ്ഡലത്തിൽ നിന്ന് വിജയിച്ചെങ്കിലും തൻ്റെ ബദൽ സീറ്റായ റായ്ബറേലി നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു. കേരളത്തിലെ ചില കോൺഗ്രസ് നേതാക്കളുമായും മണ്ഡലത്തിൽ നിന്ന് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുമായും നടത്തിയ വെർച്വൽ മീറ്റിംഗിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
വയനാട്ടിലെ ടൂറിസം പുനരുജ്ജീവിപ്പിക്കാൻ കൂട്ടായ ശ്രമം അനിവാര്യമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വയനാടിൻ്റെ ഒരു ഭാഗത്താണ് ഉരുൾപൊട്ടൽ ഉണ്ടായത് എന്നത് ശ്രദ്ധിക്കേണ്ടതാണ്, മുഴുവൻ മേഖലയിലല്ല. വയനാട് അതിമനോഹരമായ ഒരു ലക്ഷ്യസ്ഥാനമായി തുടരുന്നു, ഇന്ത്യയിലും ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ അതിൻ്റെ എല്ലാ പ്രകൃതി മനോഹാരിതയോടെയും സ്വാഗതം ചെയ്യാൻ ഉടൻ തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ വയനാട്ടിലെ ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങളുടെ സ്ഥിതിയെ കുറിച്ച് കോൺഗ്രസ് നേതാക്കളോട് രാഹുൽ ഗാന്ധി ചോദിച്ചറിഞ്ഞു, കൂടാതെ വീട്, ജോലി, ഉപജീവനമാർഗം, മാനസിക പിന്തുണ തുടങ്ങി വിവിധ ആവശ്യങ്ങളെ കുറിച്ച് രാഹുൽ ഗാന്ധി സംസാരിച്ചു.
ജൂലൈ 30-ന് വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല മേഖലയിൽ ഉണ്ടായ മൂന്ന് ഉരുൾപൊട്ടലിൽ 400ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. നിരവിധി പേർ ഇപ്പോഴും കാണാമറയത്താണ്. ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന നൂറുകണക്കിന് കുടുംബങ്ങളെ നിലവിൽ സംസ്ഥാന സർക്കാർ ഒരുക്കിയ താൽക്കാലിക താമസ സ്ഥലങ്ങളിലേക്ക് മാറ്റി.
TAGS: WAYANAD | TOURISM
SUMMARY: Wayanad tourism should be reworked soon, says Rahul Gandhi