Monday, June 23, 2025
27.6 C
Bengaluru

അമിത നിരക്ക് ഈടാക്കൽ; ഓട്ടോ ഡ്രൈവർമാർക്കെതിരെ രജിസ്റ്റർ ചെയ്തത് 5000ത്തോളം കേസുകൾ

ബെംഗളൂരു: യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കൽ, മോശം പേരുമാറ്റം, സവാരി കാൻസൽ ചെയ്യുക എന്നിങ്ങനെയുള്ള പെരുമാറ്റങ്ങൾക്ക് ഓട്ടോ ഡ്രൈവർമാർക്കെതിരെ രജിസ്റ്റർ ചെയ്തത് 5000ത്തോളം കേസുകളാണെന്ന് സിറ്റി ട്രാഫിക് പോലീസ് അറിയിച്ചു. ഈ വർഷം ജൂലൈ 31 വരെ സവാരി കാൻസൽ ചെയ്തതിനു ഓട്ടോ ഡ്രൈവർമാർക്കെതിരെ 2,586 കേസുകളും, അനിത നിരക്ക് ആവശ്യപ്പെട്ടതിന് 2,582 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2022-ലെയും 2023-ലെയും കണക്കുകളെക്കാൾ കൂടുതലാണിത്.

എല്ലാ ദിവസവും ഓട്ടോ ഡ്രൈവർമാരുടെ അനാസ്ഥക്കെതിരെ ഒന്നോ അതിലധികമോ സ്പെഷ്യൽ ഡ്രൈവ് പോലീസ് നടത്തുന്നുണ്ട്. ഡ്രൈവർമാർക്കെതിരെ പൊതുജനങ്ങളിൽ നിന്ന് ധാരാളം പരാതികൾ ലഭിക്കുന്നതിനാലാണിത്. മെട്രോ സ്‌റ്റേഷനുകൾ, റെയിൽവേ സ്‌റ്റേഷനുകൾ, മാളുകൾ, ആശുപത്രികൾ തുടങ്ങി ആളുകളുടെ തിരക്ക് കൂടുതലുള്ള സ്ഥലങ്ങളിലാണ് സ്പെഷ്യൽ ഡ്രൈവ് നടത്തിയത്. അതേസമയം, ഇന്ധനം, ഓട്ടോസ്പെയർ പാർട്സ് എന്നിവയ്ക്ക് വിലക്കയറ്റം വന്നതോടെ കൂടുതൽ പണം ആവശ്യപ്പെടാതെ സവാരി നടത്തുക അസാധ്യമായിക്കൊണ്ടിരിക്കുകയാണെന്ന് ഓട്ടോറിക്ഷാ ഡ്രൈവർമാർ പറഞ്ഞു.

ട്രാഫിക് പോലീസ് നഗരത്തിലുടനീളം 18 പ്രീപെയ്ഡ് ഓട്ടോ റിക്ഷാ കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇതിൽ 17 എണ്ണം നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഒരു ദിവസം 1,000–1,500 റൈഡുകൾ ഈ കൗണ്ടറുകളിലൂടെ ബുക്ക് ചെയ്യപ്പെടുന്നുമുണ്ട്. എന്നാൽ, രാത്രി 10 മണിയോടെ ഇത്തരം കൗണ്ടറുകളിൽ പലതും പൂട്ടുന്നതിനാൽ രാത്രികാലങ്ങളിൽ ഓട്ടോ ഡ്രൈവർമാർ പറയുന്ന അമിത വിലയാണ് യാത്രക്കാരുടെ പ്രധാന പ്രശ്നം.

TAGS: BENGALURU | TRAFFIC POLICE
SUMMARY: Bengaluru Traffic Police book over 5,000 complaints against auto drivers

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

അഹമ്മദാബാദ് വിമാന ദുരന്തം: മലയാളി നഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നേഴ്‌സ് രഞ്ജിതയുടെ മൃതദേഹം...

സ്വകാര്യ ഹോട്ടല്‍ മുറിയില്‍ നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

മലപ്പുറം: സ്വകാര്യ ഹോട്ടല്‍ മുറിയില്‍ നിന്ന് താഴേക്ക് വീണ് യുവാവ് മരിച്ചു....

‘അച്ഛാ.. നമ്മള്‍ ജയിച്ചൂട്ടോ.. എന്നും പാര്‍ട്ടിക്കൊപ്പം’; നിലമ്പൂര്‍ വിജയത്തില്‍ വി വി പ്രകാശിന്റെ മകള്‍ നന്ദന പ്രകാശ്

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് 11,000 ത്തിലധികം...

ഹൃദയാഘാതം; വിഎസ് അച്യുതാനന്ദൻ ആശുപത്രിയില്‍

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍...

നിലമ്പൂര്‍ ആര്യാടൻ ഷൗക്കത്തിന്

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില യു.ഡി‍.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് വിജയം. 10,792...

Topics

ബെംഗളൂരുവില്‍ വ്യാജ അപകടങ്ങളുണ്ടാക്കി ഭീഷണിപ്പെടുത്തി പണം തട്ടൽ; ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: നഗര വ്യാപകമായി വ്യാജ വാഹനാപകടങ്ങളുണ്ടാക്കി പണം തട്ടുന്നയാളെ അശോക്നഗർ പോലീസ്...

നമ്മ മെട്രോ: പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ നേരിയ ഇടിവ്

ബെംഗളൂരു: നമ്മ മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ മേയ് മാസത്തിൽ നേരിയ...

ഹൊസൂർ മേൽപ്പാലത്തിൽ വിള്ളൽ; ഗതാഗത നിയന്ത്രണം

ബെംഗളൂരു: ഹൊസൂർ-ബെംഗളൂരു ദേശീയപാതയിലെ ഹൊസൂർ ടൗണിനടുത്തുള്ള മേൽപ്പാലത്തിൽ വിള്ളൽ. ഹൊസൂർ ബസ്റ്റാൻഡിന്...

മലയാളം മിഷന്‍ നീലക്കുറിഞ്ഞി പരീക്ഷ ഇന്ന്

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴില്‍ നടക്കുന്ന മലയാളം ഭാഷ...

മേയ് ഡേ സന്ദേശം നൽകി പൈലറ്റ്; ഇൻഡിഗോ വിമാനം അടിയന്തരമായി ബെംഗളൂരുവിൽ ഇറക്കി

ബെംഗളൂരു: ആശങ്ക സൃഷ്ടിച്ച ഇന്‍ഡിഗോ വിമാനം ബെംഗളൂരുവില്‍ അടിയന്തര ലാന്‍ഡിങ് നടത്തി....

ഇഷാ ഫൗണ്ടേഷനിലേക്ക് തീർഥാടന ടൂർ പാക്കേജ് ആരംഭിച്ച് ബിഎംടിസി

ബെംഗളൂരു: ബെംഗളൂരുവിൽനിന്നും ചിക്കബലാപുരയിലെ ഇഷാ ഫൗണ്ടേഷനിലേക്ക് പുതിയ ടൂർ പാക്കേജ് ആരംഭിച്ച്...

കണ്ണൂരിലേക്കുള്ള സ്വകാര്യ ബസ് പണിമുടക്കി; യാത്രക്കാർ പെരുവഴിയിലായത് നാലര മണിക്കൂർ

ബെംഗളൂരു: ബെംഗളൂരുവില്‍ നിന്നും കണ്ണൂരിലെക്ക് പുറപ്പെട്ട സ്വകാര്യ ബസ് തകരാറിലായതിനെത്തുടർന്ന് മലയാളി...

മെട്രോ പാതയില്‍ അറ്റകുറ്റപ്പണി: പർപ്പിൾ ലൈൻ സർവീസ് നാളെ ഭാഗികമായി മുടങ്ങും

ബെംഗളൂരു: അറ്റകുറ്റപ്പണി നടക്കുന്നതിനെ തുടര്‍ന്ന് നഗരത്തിലെ നമ്മ മെട്രോയുടെ പർപ്പിൾ ലൈനിൽ...

Related News

Popular Categories

You cannot copy content of this page