ബെംഗളൂരു: ചാമരാജനഗർ ബന്ദിപ്പൂർ കടുവാ സങ്കേതത്തിലെ കുണ്ടകരേ റേഞ്ചിലെ ഹെഗ്ഗവാടി റോഡിന് സമീപം രണ്ട് കടുവകൾ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു കടുവയ്ക്ക് ഗുരുതരമായി പരുക്കേറ്റു. കുണ്ടകരേ ഗ്രാമത്തിലെ കർഷകനായ മഹാദേവന്‍ എന്ന ആളുടെ കൃഷിയിടത്തില്‍ വെള്ളിയാഴ്ച പകലാണ് സംഭവം. 11 വയസ്സ് പ്രായമുള്ള ആൺ കടുവയ്ക്കാണ് പരുക്കേറ്റത്. കാലുകൾക്കും മുഖത്തും ശരീരത്തിലും ഏറ്റഗുരുതര പരുക്കിനെ തുടര്‍ന്നു തളർന്ന് വീണ നിലയില്‍ കടുവയെ കണ്ട നാട്ടുകാർ ഉടൻതന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.
Tiger injured | ಹಳ್ಳಿಯಲ್ಲಿ ಗಾಯಗೊಂಡ ಹುಲಿ ಪತ್ತೆಯಾಗಿದೆ | Bandipur | Sanjevani News
.
.
.
.#tiger #Bandipur #Kundhakererange #karnatakawildlife #ಹುಲಿ #ಬಂಡೀಪುರ pic.twitter.com/HvIsiIZMm6— Sanjevani News (@sanjevaniNews) August 15, 2025
കുണ്ടകരേ റേഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥരും ബന്ദിപ്പൂരിലെ വെറ്ററിനറി ഓഫീസർ ഡോ. വസീം മിർസയും സ്ഥലത്തെത്തി കടുവയെ പരിശോധിച്ച ശേഷം ചികിത്സയ്ക്കായി മൈസൂരുവിലെ കൂർഗള്ളി പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി.
അതേസമയം ആശങ്കയിലായ പ്രദേശവാസികള്‍ സ്ഥലത്തെത്തിയ രണ്ടാമത്തെ കടുവയെ പിടികൂടണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു. കടുവയെ പിടികൂടാനുള്ള കോമ്പിംഗ് പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് കൺസർവേറ്റർ ഉറപ്പുനൽകി. കടുവയെ കണ്ടെത്താനായി കുന്നിൻ പ്രദേശത്ത് വനം ജീവനക്കാർ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.SUMMARY: Two tigers clashed in a residential area in broad daylight; One is seriously injured