കാലിഫോർണിയ: കാലിഫോർണിയയിൽ അമേരിക്കൻ വ്യോമസേനയുടെ ബി 52 സ്ട്രാറ്റോഫോർട്രസ് ബോംബർ വിമാനം തകർന്നുവീണ് എട്ട് സൈനികർ കൊല്ലപ്പെട്ടു. കാലിഫോർണിയയിലെ എഡ്വേഡ്സ് എയർഫോഴ്സ് ബേസിന് സമീപം പരീക്ഷണ പറക്കൽ നടത്തുന്നതിനിടെയായിരുന്നു ദരുണമായ ഈ അപകടം സംഭവിച്ചത്. വിമാനത്തിലുണ്ടായിരുന്ന എട്ട് പേരും മരണപ്പെട്ടതായി അമേരിക്കൻ വ്യോമസേന ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും സംഭവത്തെക്കുറിച്ച് വ്യോമസേന വിശദമായ അന്വേഷണം ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.
BREAKING: A U.S. Air Force B-52 bomber crashed shortly after takeoff at Edwards Air Force Base, triggering an emergency response.
Emergency crews rushed to the scene as thick black smoke billowed from the wreckage scattered across the desert airfield.
More details, including… pic.twitter.com/JRx3R4ElJW
— Fox News (@FoxNews) June 15, 2026
കൊല്ലപ്പെട്ട എട്ട് പേരും അമേരിക്കൻ പൗരന്മാരായിരുന്നുവെന്നും സൈനികരും സർക്കാർ ഉദ്യോഗസ്ഥരും കരാർ ജീവനക്കാരും അടങ്ങുന്നതായിരുന്നു വിമാനത്തിലുണ്ടായിരുന്ന സംഘമെന്നും ബേസ് കമാൻഡർ കേണൽ ജെയിംസ് ഹെയ്സ് മാധ്യമങ്ങളോട് പറഞ്ഞു.അപകടത്തിൽ ആരും രക്ഷപ്പെടാൻ സാധ്യതയില്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് എയർഫോഴ്സ് ബേസ് അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചുവരികയാണെന്നും അതിന് ശേഷം 24 മണിക്കൂർ കഴിഞ്ഞ് ഇവരുടെ പേരുകൾ പുറത്തുവിടുമെന്നും ഹെയ്സ് അറിയിച്ചു
ആണവായുധങ്ങളും ബോംബുകളുമൊക്കെ വഹിക്കാന്‍ ശേഷിയുള്ള എട്ട് എന്‍ജിനുകളുള്ള ജെറ്റ് വിമാനമായിരുന്നു ഇത്. പതിവ് പരീക്ഷണ പറക്കലാണ് നടന്നത്. അതിനിടയിലാണ് തകര്‍ന്നുവീണത്. അപകട സ്ഥലത്ത് അടിയന്തര രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. വിമാനം തകരാനിടയായ കാരണം ഇപ്പോള്‍ വ്യക്തമല്ല. പക്ഷേ ഇതുസംബന്ധിച്ച അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടിട്ടുണ്ട്. വിമാനത്തിലുണ്ടായ മുഴുവന്‍ ആള്‍ക്കാരെയും കണ്ടെത്താനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
പ്രമുഖ വിമാന കമ്പനിയായ ബോയിങ്ങ് ഡിസൈന്‍ ചെയ്ത വിമാനമാണിത്. 50000 അടി വരെ ഉയരത്തില്‍ പറക്കാനുള്ള ശേഷിയും വിമാനത്തിനുണ്ട്. ലോകത്തെ തന്നെ ഏറ്റവും ചിലവേറിയ പോര്‍ വിമാനങ്ങളിലൊന്നാണ് ബി-52.
SUMMARY: US Air Force B-52 bomber crashes, 8 dead















