ബെംഗളൂരു: ഷിരൂർ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിലിന് പ്രാദേശിക സംവിധാനം ഉപയോഗപ്പെടുത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തിരച്ചിൽ അവസാനിപ്പിച്ച് മടങ്ങിപ്പോകുകയാണെന്ന് നാവിക സേന അറിയിച്ച സാഹചര്യത്തിലാണ് തീരുമാനം. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതിന് അനുസരിച്ച് തിരച്ചിലിനായി എത്തുമെന്നും നാവിക സേന അധികൃതർ അറിയിച്ചിരുന്നു.
അർജുന് വേണ്ടിയുള്ള തിരച്ചിലിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് നാവികസേന രംഗത്തെത്തിയത്. മൂന്നംഗ സംഘമാണ് ആദ്യം എത്തിയിരുന്നത്. സോണാർ അടക്കമുള്ള പ്രേത്യേക ഉപകരണങ്ങളുടെ സഹായത്തോടെ തിരച്ചിൽ നടത്തേണ്ട നാല് പോയിന്റുകൾ കണ്ടെത്തിയത് നാവികസേനയായിരിന്നു. അർജുനെ കണ്ടെത്താൻ ഏറ്റവും അധികം സാധ്യതയും ഇവിടെയാണെന്ന് അധികൃതർ അറിയിച്ചിരുന്നു. എന്നാൽ കാലാവസ്ഥ പ്രതികൂലമായിരിക്കെ തിരച്ചിൽ വലിയ വെല്ലുവിളിയായിരിക്കുകയാണെന്ന് നാവിക സേന പറഞ്ഞു.
നിലവിൽ നാവികസേനയുടെ കോർഡിനേറ്റുകൾ എല്ലാം ഡ്രഡ്ജിങ് കമ്പനിക്ക് നൽകിയിട്ടുണ്ട്. എന്നാൽ ആവശ്യം വരുമ്പോൾ അറിയിച്ചാൽ സേവനം ലഭ്യമാകുമെന്നും നേവി വ്യക്തമാക്കിയിട്ടുണ്ട്.
TAGS: ARJUN | LANDSLIDE
SUMMARY: Arjun rescue mission to continue with local teams in shirur