Friday, August 8, 2025
21.6 C
Bengaluru

ഐപിഎൽ; സൂപ്പർ ഓവറിൽ രാജസ്ഥാനെ വീഴ്ത്തി ഡൽഹി

ഐപിഎൽ ക്രിക്കറ്റിൽ ഈ സീസണിലെ ആദ്യ സൂപ്പർ ഓവറിൽ ഡൽഹി ക്യാപിറ്റൽസിന്‌ ജയം. രാജസ്ഥാൻ റോയൽസിനെയാണ്‌ കീഴടക്കിയത്‌. സൂപ്പർ ഓവറിൽ രാജസ്ഥാന്‌ നേടാനായത്‌ 11 റൺ. ഡൽഹി നാല്‌ പന്തിൽ ലക്ഷ്യം നേടി. നിശ്‌ചിത 20 ഓവറിൽ ഇരുടീമുകളും 188 റണ്ണിൽ അവസാനിപ്പിച്ചതാണ്‌ സൂപ്പർ ഓവറിന്‌ വഴിയൊരുക്കിയത്‌. സഞ്‌ജു സാംസൺ നയിച്ച രാജസ്ഥാന്റെ തുടർച്ചയായ മൂന്നാം തോൽവിയാണ്‌. ജയത്തോടെ ഡൽഹി പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി.

കൈയിൽ കിട്ടിയ ജയം രാജസ്ഥാൻ തുലയ്‌ക്കുകയായിരുന്നു. ഡൽഹി പേസർ മിച്ചെൽ സ്‌റ്റാർക്കാണ്‌ വിജയശിൽപ്പി. ഓസ്‌ട്രേലിയൻ ബൗളർ എറിഞ്ഞ അവസാന ഓവറിൽ ഏഴ്‌ വിക്കറ്റ്‌ ശേഷിക്കെ രാജസ്ഥാന്‌ ജയിക്കാൻ ഒമ്പത്‌ റൺ മതിയായിരുന്നു. സ്‌റ്റാർക്കിന്റെ ബൗളിങ്ങിൽ പതറിയ രാജസ്ഥാൻ ഒരു വിക്കറ്റ്‌കൂടി നഷ്‌ടപ്പെടുത്തി 188ൽ അവസാനിപ്പിച്ചു. അവസാന പന്തിൽ രണ്ട്‌ റൺ വേണമെന്നിരിക്കെ ധ്രുവ്‌ ജുറെൽ (26) റണ്ണൗട്ടായി. ഹെറ്റ്‌മയർ 15 റണ്ണുമായി പുറത്താവാതെനിന്നു. തുടർന്ന്‌ സൂപ്പർ ഓവറിലും സ്‌റ്റാർക് തിളങ്ങി.

ടോസ്‌ നഷ്‌ടപ്പെട്ട്‌ ആദ്യം ബാറ്റ്‌ ചെയ്‌ത ഡൽഹിക്കായി 37 പന്തിൽ 49 റണ്ണെടുത്ത്‌ ഓപ്പണർ അഭിഷേക്‌ പോറെൽ ടോപ്‌ സ്‌കോററായി. കെ എൽ രാഹുലും(32 പന്തിൽ 38) ക്യാപ്‌റ്റൻ അക്‌സർ പട്ടേലും (14 പന്തിൽ 34) സ്‌കോർ ഉയർത്തി. അവസാന ഓവറുകളിൽ റണ്ണടിച്ച ട്രിസ്‌റ്റൺ സ്‌റ്റബ്‌സ്‌ 18 പന്തിൽ 34 റണ്ണുമായി പുറത്തായില്ല. അശുതോഷ്‌ ശർമക്കൊത്ത്‌(15) അവസാന അഞ്ച്‌ ഓവറിൽ 77 റൺ നേടി.

TAGS: SPORTS | IPL
SUMMARY: Delhi beats Rajasthan Royals in IPL

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കാട്ടാന ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു....

ബെംഗളൂരു-ബെളഗാവി വന്ദേഭാരത് ട്രെയിൻ; ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് റെയിൽവേ

 ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു-ബെളഗാവി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച്...

സന്ദർശകർക്കായി 36 ലക്ഷം പൂക്കൾ; ലാൽബാഗിൽ സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കം

ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ മേള ഉദ്ഘാടനം...

ബലെബാരെ ചുരത്തിൽ ഭാരവാഹന നിയന്ത്രണം

ബെംഗളുരു: ശിവമൊഗ്ഗ, ഉഡുപ്പി ജില്ലകളെ ബന്ധിപ്പിക്കുന്ന തീർഥഹള്ളി- കുന്ദാപുര സംസ്ഥാന പാതയിലെ...

കാട്ടാന ആക്രമണത്തിൽ 63-കാരന് പരുക്ക്

ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരുക്കേറ്റു. ചിക്കമഗളൂരു മുഡിഗെരെ മുട്ടിഗെപുര...

Topics

ബെംഗളൂരു-ബെളഗാവി വന്ദേഭാരത് ട്രെയിൻ; ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച് റെയിൽവേ

 ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു-ബെളഗാവി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ച്...

സന്ദർശകർക്കായി 36 ലക്ഷം പൂക്കൾ; ലാൽബാഗിൽ സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കം

ബെംഗളൂരു: ലാൽബാഗ് സ്വാതന്ത്ര്യദിന പുഷ്പമേളയ്ക്ക് തുടക്കമായി. മുഖ്യമന്ത്രി സിദ്ധരാമയ്യ മേള ഉദ്ഘാടനം...

കള്ളവോട്ട് ആരോപണം: തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ ഏറ്റുമുട്ടൽ കടുപ്പിച്ച് ബെംഗളൂരുവിൽ നാളെ രാഹുൽ ഗാന്ധിയുടെ പ്രതിഷേധം

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന...

രാഹുലിന്റെ പ്രതിഷേധ റാലി; ബെംഗളൂരുവിൽ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ്...

52 ഇന്ദിരാ കന്റീനുകൾ കൂടി ആരംഭിക്കാൻ ബിബിഎംപി

ബെംഗളൂരു: നഗരത്തിൽ കുറഞ്ഞ ചെലവിൽ പോഷക സമൃദ്ധമായ ഭക്ഷണം നൽകാൻ ലക്ഷ്യമിട്ട്...

ഫ്ലൈഓവർ സന്ദർശനത്തിനിടെ ഗതാഗത നിയമം ലംഘനം; ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഓടിച്ച ഇരുചക്ര വാഹനത്തിന് 18,500 രൂപ പിഴ ചുമത്തി

ബെംഗളൂരു: ഹെബ്ബാൾ ഫ്ലൈഓവർ ലൂപ്പിന്റെ പരിശോധനക്കിടെ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ...

വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച 896 നക്ഷത്ര ആമകളെ പിടികൂടി; ജീവനക്കാരെ കബളിപ്പിച്ച് പ്രതി രക്ഷപ്പെട്ടു

ബെംഗളൂരു: ബെംഗളൂരു വിമാനത്താവളത്തിലൂടെ നക്ഷത്ര ആമയെ കടത്താനുള്ള ശ്രമം വീണ്ടും. തമിഴ്നാട്...

നമ്മ മെട്രോ; മൂന്നാം ഘട്ട പാതയുടെ രൂപരേഖയിൽ മാറ്റം വരുത്തി ബിഎംആർസി

 ബെംഗളൂരു: നമ്മ മെട്രോ മൂന്നാം ഘട്ടത്തിലെ ജെപി നഗർ ഫോർത്ത് ഫേസ്-...

Related News

Popular Categories

You cannot copy content of this page