നാഗ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിന്റെ ആദ്യ സെഷനില്‍ കേരളം ആധിപത്യം സ്ഥാപിച്ചു. മൂന്ന് വിക്കറ്റുകള്‍ നേടി വിദർഭയെ കേരളം തകർത്തു. ടോസ് നേടിയ കേരളം ആദ്യം വിദർഭയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇന്നിംഗ്‌സിന്റെ രണ്ടാം പന്തില്‍ വിദർഭ ഓപ്പണർ പാർത്ഥ രേഖഡെയെ പുറത്താക്കിയതോടെ കേരളത്തിന്റെ തീരുമാനം ഫലിച്ചു.
മത്സരം ലഞ്ചിന് പിരിയുമ്പോൾ വിദർഭ 3 വിക്കറ്റ് നഷ്ടത്തില്‍ 81 എന്ന നിലയിലാണ്. കേരളത്തിന് ഇന്ന് ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നേടാൻ ആയി. നിധീഷ് റണ്‍ എടുക്കും മുമ്പ് പാർഥാ രേകടെയെ പുറത്താക്കി. ഒരു റണ്‍സ് എടുത്ത നാല്‍കണ്ടെയും നിധീഷിന്റെ പന്തില്‍ പുറത്തായി.
16 റണ്‍സ് എടുത്ത ധ്രുവ് ഷോറെയെ ഏദൻ ആപ്പിള്‍ ആണ് പുറത്താക്കിയത്. അസറുദ്ദീന്റെ ഡൈവിംഗ് ക്യാച്ച് ആണ് ഈ വിക്കറ്റ് ഉറപ്പാക്കിയത്. ഇപ്പോള്‍ 38 റണ്‍സുമായി മലേവാറും 24 റണ്‍സുമായി കരുണ്‍ നായറുമാണ് ക്രീസില്‍ ഉള്ളത്.
TAGS : RANJI TROPHY
SUMMARY : Ranji Trophy final: Kerala crushes Vidarbha in first session