ബെംഗളൂരു: മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെ വൈകാരിക കുറിപ്പുമായി കർണാടക മന്ത്രിയുടെ ഭാര്യ. കെസി വേണുഗോപാലിന് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായത് സംബന്ധിച്ചാണ് കുറിപ്പ്. കർണാടകയിലെ ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടുറാവുവിന്റെ ഭാര്യ തബു റാവു ആണ് സാമൂഹിക മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചത്.
ഏറ്റവും സത്യസന്ധനും വിശ്വസ്തനും വിവേകിയുമായ രാഷ്ട്രീയക്കാരില്‍ ഒരാളായ കെ സി വേണുഗോപാല്‍, മുഖ്യമന്ത്രി സ്ഥാനം അര്‍ഹിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന് അവസരം നഷ്ടപ്പെട്ടുവെന്നും കോൺഗ്രസിലെ ഒരുപാട് പ്രശ്നങ്ങൾ പരിഹരിച്ച നേതാവാണ് കെ.സിയെന്നും കുറിപ്പിൽ പറയുന്നു. ഗ്രാസ് റൂട്ട് തലത്തിൽ ബന്ധം പുലർത്തുന്ന വ്യക്തിയാണ് കെസി. പാർട്ടിയോട് എന്നും വിധേയത്വം പുലർത്തിയ ആൾ. അങ്ങനെയൊരാളെ ചിലർ വെറുക്കുന്നു എന്നത് ദൗർഭാഗ്യകരമാണെന്നും തബു റാവു പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
അദ്ദേഹം ഒരു ‘ഡല്‍ഹി നേതാവ്’ ആയിരുന്നില്ല. ഇത് വളരെ വളരെ നിരാശാജനകമാണ്! അദ്ദേഹം ഒരിക്കലും പാര്‍ട്ടി തീരുമാനത്തിനെതിരെ നിലകൊള്ളുകയും മുഖ്യമന്ത്രിക്ക് ഒരു പ്രശ്നം സൃഷ്ടിക്കുകയും ചെയ്യില്ല. പാര്‍ട്ടിക്കുവേണ്ടി കെ സി മുഖ്യമന്ത്രി സ്ഥാനം ത്യജിച്ചുവെന്നും തബു കുറിച്ചു.
















