ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേ സഹമന്ത്രി രവ്നീത് സിങ് ബിട്ടു രാജിവച്ചു. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് രാജി. രവ്നീത് സിങ്ങിന്‍റെ രാജി രാഷ്ട്രപതി സ്വീകരിച്ചു.
ജൂൺ 21-ന് ജോർജ് കുര്യനൊപ്പം രാജ്യസഭാ കാലാവധി പൂർത്തിയാക്കിയ മന്ത്രിയായിരുന്നു രവ്നീത് സിങ് ബിട്ടു. റെയിൽവേക്ക് പുറമേ, ഭക്ഷ്യ സംസ്കരണ വ്യവസായ സഹമന്ത്രി സ്ഥാനവും ബിട്ടു വഹിച്ചിരുന്നു. രാജ്യസഭയിലെ കാലാവധി അവസാനിപ്പിച്ചതിനു പിന്നാലെയാണ് രാജി. പഞ്ചാബിൽ നിന്നുള്ള ബി.ജെ.പി നേതാവാണ് രവ്നീത് സിങ് ബിട്ടു
അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിട്ടു മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്. ആം ആദ്മി പാർട്ടി (എഎപി) ഭരിക്കുന്ന അതിർത്തി സംസ്ഥാനത്ത് അടുത്ത വർഷം തിരിച്ചുവരവിനുള്ള ബിജെപിയുടെ അടിത്തറ ഒരുക്കുന്നതിൽ സജീവമായി പ്രവർത്തിച്ചുവരികയാണ് രവ്നീത് സിങ്.
2004 മുതൽ കേന്ദ്ര മന്ത്രിസഭയുടെ ഭാഗമായിരുന്നു രവ്നീത് സിങ് ബിട്ടു. പഞ്ചാബ് മുൻ മുഖ്യമന്ത്രി ബിയാന്ത് സിങിന്‍റെ ചെറുമകൻ കൂടിയാണ് ബിട്ടു. ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നെങ്കിലും തോറ്റുപോയിരുന്നു.
SUMMARY: Union Minister of State for Railways Ravneet Singh Bittu resigns















