ടെഹ്റാൻ: യുഎസും ഇറാനും തമ്മിൽ നിലവിലുള്ള വെടിനിർത്തൽ കരാർ നീട്ടാൻ ഇരുരാജ്യങ്ങളും പ്രാഥമിക ധാരണയിലെത്തിയെന്ന് റിപ്പോർട്ട്. ഈ നിർദേശത്തിന്മേൽ ഇനി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അന്തിമ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്. നിലവിലുള്ള വെടിനിർത്തൽ നീട്ടുന്നതിനും ഇറാന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിനുമുള്ള 60 ദിവസത്തെ കരാറിലാണ് ധാരണയായത്.
ഇറാൻ ഡ്രോൺ ഓപ്പറേഷനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യു.എസ് നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി, വ്യാഴാഴ്ച കുവൈറ്റിലെ യു.എസ് വ്യോമതാവളം ലക്ഷ്യമിട്ട് ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഈ പുതിയ നീക്കം. കഴിഞ്ഞ ഏപ്രിൽ ആദ്യം നിലവിൽ വന്ന താൽക്കാലിക വെടിനിർത്തലിനെ സ്ഥിരമായ സമാധാന കരാറാക്കി മാറ്റാനുള്ള ശ്രമങ്ങളിൽ പുതിയ ആക്രമണങ്ങൾ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
കഴിഞ്ഞ മൂന്ന് മാസമായി തുടരുന്ന ഈ സംഘർഷത്തിൽ ഇതിനകം ആയിരക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. കൂടാതെ, ആഗോള തലത്തിൽ കപ്പൽ ഗതാഗതത്തെയും എണ്ണവ്യാപാരത്തെയും വലിയ തോതിൽ സ്വാധീനിക്കുന്ന ഹുർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം തടസപ്പെടാനും ഈ യുദ്ധം കാരണമായിരുന്നു.
SUMMARY: US-Iran conflict ends; peace deal reached between the two countries, now only needs Trump’s approval















