തൃശ്ശൂർ: വിയ്യൂർ ജില്ല ജയിലില്‍ റിമാൻഡിലിരിക്കെ കുഴഞ്ഞു വീണ് ചികിത്സയില്‍ കഴിയവെ മരിച്ച രേഷ് ബാബുവിന്റെ മരണ കാരണം പ്ലേറ്റ്ലെറ്റ് കുറഞ്ഞതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മുഖത്തെ മുറിവ് പ്ലേറ്റ്‌ലെറ്റ് കുറഞ്ഞതിനെ തുടര്‍ന്ന് ഉണ്ടായതെന്നാണ് നിഗമനം. ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കും. തലയിലെ ഞരമ്പ് മുറിഞ്ഞതിനെ തുടര്‍ന്ന് ആന്തരിക രക്തസ്രാവം ഉണ്ടായത്.
ശരീരത്തിന്റെ പുറകില്‍ രണ്ടു മുറിവുകള്‍ കണ്ടെത്തിയതായും അത് മര്‍ദനത്തിലൂടെ ഉണ്ടായതാണോ എന്നതില്‍ പരിശോധന തുടരുകയാണ്. വിയ്യൂര്‍ ജയിലില്‍ കുഴഞ്ഞു വീണ റിമാന്‍ഡ് പ്രതി കഴിഞ്ഞ ദിവസമാണ് ചികിത്സയിലിരിക്കെ മരിച്ചത്. തൃശൂര്‍ ചിറ്റിശ്ശേരി സ്വദേശിയാണ് രേഷ് ബാബു. കഴിഞ്ഞ മാസം 26നാണ് രേഷ് ബാബു ജയിലില്‍ കുഴഞ്ഞു വീണത്.
മെയ് 16 നാണ് അടിപിടിക്കേസില്‍ തൃശൂര്‍ ഈസ്റ്റ് പോലീസ് രേഷ് ബാബുവിനെ അറസ്റ്റ് ചെയ്തത്. 17ന് തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. മെയ് 26ന് വൈകിട്ട് ജയിലില്‍ നിന്ന് രേഷ്ബാബുവിന്റെ അച്ഛന്‍ ബാബുവിനെ വിളിച്ച് മകന്‍ സുഖമില്ലാതെ മെഡിക്കല്‍ കോളജിലാണെന്നും എത്രയും പെട്ടെന്ന് മെഡിക്കല്‍ കോളജില്‍ എത്തണമെന്നും ആവശ്യപ്പെട്ടു.
എന്താണ് സംഭവിച്ചത് എന്ന് അന്വേഷിച്ചപ്പോള്‍ മകന്‍ ജയിലില്‍ ടോയ്ലറ്റില്‍ പോയി തിരിച്ചുവരവേ ചന്ദനത്തിരിയുടെ തിരി അല്ലാത്ത ഭാഗം വച്ച് പല്ലിനിടയില്‍ കുത്തിയപ്പോള്‍ വായില്‍ നിന്നും ചോര വരുന്നതായി കണ്ടുവെന്നും തുടര്‍ന്ന് ചോര ഛര്‍ദിച്ചു എന്നും പോലീസ് പറഞ്ഞുവെന്ന് അച്ഛന്‍ സിറ്റി പോലീസ് കമീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
SUMMARY: Remanded suspect’s death was due to low platelet count; postmortem report shows no signs of trauma to the body
















