ബോസ്റ്റൺ: ലോകകപ്പിൽ ജർമനിക്ക് ഷോക്ക്. റൗണ്ട് ഓഫ് 32 മത്സരത്തിൽ പരാഗ്വേയോട് ഷൂട്ടൗട്ടിൽ തോറ്റ് പുറത്ത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3 എന്ന സ്‌കോറിനാണ് പരാഗ്വേയുടെ വിജയം. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും 1-1 എന്ന നിലയിൽ ഒപ്പത്തിനൊപ്പമായിരുന്നു. ഇതോടെ, കടുത്ത സമ്മർദത്തിനൊടുവിൽ നടന്ന പെനാൽറ്റി ഷൂട്ടൗട്ട് ജർമൻ ഫുട്ബോളിന്റെ ചരിത്രത്തിലെ തന്നെ കറുത്ത ദിനമായി മാറി.
നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞു. ജർമനിയെ ഞെട്ടിച്ച് പരാഗ്വേ ആണ് ആദ്യം ലീഡെടുത്തത്. 42-ാം മിനിറ്റിൽ ജൂലിയോ എൻസീസോയാണ് ഗോളടിച്ചത്. രണ്ടാം പകുതിയിൽ ജർമനിയുടെ തിരിച്ചടിയെത്തി. കായ് ഹവേർട്‌സാണ് ഗോളടിച്ചത്. ഇടതുവിങ്ങിൽ നിന്ന് ഫ്‌ലോറിയൻ വിർട്‌സ് നൽകിയ ക്രോസ് തലവെച്ച് ഹാവേർട്‌സ് സമനില പിടിച്ചു. എക്സ്ട്രാടൈമിലും സമനില തുടർന്നതോടെയാണ് ഷൂട്ടൗട്ടിലേക്ക് കടന്നത്. അവിടെ മുൻ ജേതാക്കൾക്ക് പിഴച്ചു.
പെനാൽറ്റി ഷൂട്ടൗട്ടിൽ ജർമ്മനിയുടെ കയ് ഹാവെർട്‌സ്, നിക്ക് വോൾട്ടെമേഡ് എന്നിവരുടെ കിക്കുകൾ ഗോൾകീപ്പർ ഫെർണാണ്ടസ് തടഞ്ഞു. മറുഭാഗത്ത് പരാഗ്വേയുടെ സനാബ്രിയയും ബൽബുവേനയും ലക്ഷ്യം തെറ്റിച്ചെങ്കിലും ജർമ്മനിയുടെ ജോനാഥൻ താ പന്ത് പുറത്തേക്ക് അടിച്ചതോടെ കാര്യങ്ങൾ കൈവിട്ടുപോയി. ഒടുവിൽ അവസാന കിക്കെടുത്ത ജോസ് കനാലെ പന്ത് വലയിലെത്തിച്ചതോടെ പരാഗ്വേ ക്വാർട്ടർ ഉറപ്പിച്ചു. 2014 ലോകകപ്പിന് ശേഷം ജര്‍മ്മനി നോക്കൗട്ട് ഘട്ടത്തില്‍ എത്തുന്ന ആദ്യ അവസരമാണിത്. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ അവര്‍ക്കായില്ല. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ജര്‍മ്മനി ഒരു പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുന്നത്.
SUMMARY: Germany out of the quarterfinals; Paraguay wins in penalty shootout
















