ചെന്നൈ: തമിഴ്നാട്ടിൽ വിജയ്‌യുടെ ടിവികെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമം നടന്നതായി റിപ്പോർട്ടുകൾ. ടിവികെ സർക്കാരിനെ അട്ടിമറിക്കാനായി 15 ടിവികെ എംഎൽഎമാരുടെ രാജിക്ക് ശ്രമം നടന്നുവെന്നാണ് ആരോപണം. സംഭവത്തിൽ മൂന്ന് പേർ പിടിയിലായിട്ടുണ്ട്.
ഉത്തങ്കരൈയിൽ നിന്നുള്ള ടി.വി.കെ എം.എൽ.എ എൻ. ഇളയരാജ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഐ.പി.ഡി.എസ് എന്ന കൺസൾട്ടൻസി സ്ഥാപനത്തിലെ ജീവനക്കാരൻ തന്നോട് സംസാരിച്ചുവെന്നും, നിയമസഭ സ്പീക്കർ ജെ.സി.ഡി പ്രഭാകറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ 35 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നുമാണ് ഇളയരാജയുടെ പരാതി. ഇക്കാര്യം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം ആരോപിക്കുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ചെന്നൈയിൽനിന്ന് ഒരാളെ അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ഡി.എം.കെ എം.എൽ.എ സെന്തിൽ ബാലാജിയുമായുള്ള ബന്ധം പുറത്തുവരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കരൂരിൽനിന്ന് രണ്ട് പേരെക്കൂടി പോലീസ് പിടികൂടി. ഇവരില്‍ ഒരാൾക്ക് സെന്തിൽ ബാലാജിയുമായും സഹോദരൻ അശോകുമായും അടുത്ത ബന്ധമുണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നു.
അട്ടിമറി നീക്കത്തില്‍ തമിഴ്നാട് മന്ത്രി സി ടി നിര്‍മല്‍ കുമാര്‍ ഡിഎംകെക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ‘സെന്തില്‍ ബാലാജിയുമായി നേരിട്ട് ബന്ധമുള്ളവരും കരൂര്‍ ഗാംങ് എന്ന് വിളിക്കപ്പെടുന്നവരുമാണ് ഈ സംഭവത്തില്‍ നേരിട്ട് പങ്കാളികളായിരിക്കുന്നത്. പോലീസ് നിയമനടപടി സ്വീകരിക്കുകയും ഇതില്‍ ഉള്‍പ്പെട്ട എല്ലാവരെയും അറസ്റ്റ് ചെയ്യുകയും വേണമെന്നും കുമാര്‍ ആവശ്യപ്പെട്ടു. അതേ സമയം ആരോപണങ്ങളെല്ലാം ഡിഎംകെ നിഷേധിച്ചിട്ടുണ്ട്.
SUMMARY: Vijay’s TVK attempts to overthrow the government; 35 crores promised to MLA, three arrested
















