കൊച്ചി: സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളിൽ സുപ്രധാന ഇടപെടലുമായി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ബോർഡ് എടുക്കുന്ന എല്ലാ തീരുമാനങ്ങൾക്കും ഇനി മുതൽ ഹൈക്കോടതിയുടെ മുൻകൂർ അനുമതി ആവശ്യമാണെന്ന് ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. വഖഫ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കും തൽക്കാലം ബോർഡിന്റെ പ്രവർത്തനമെന്നും കോടതി നിർദേശിച്ചു.
കേരള വഖഫ് ബോർഡിൽ മുസ്‌ലിംകൾ അല്ലാത്ത രണ്ട് അംഗങ്ങളെ ഉൾപ്പെടുത്താത്തതിന് എതിരെയുള്ള പൊതുതാൽപര്യഹർജി പരിഗണിച്ചു കൊണ്ടാണ് കോടതി ഉത്തരവ്. ഉപാധ്യക്ഷൻ ഷോൺ ജോർജിന്റെ ഹർജി പരിഗണിച്ചാണ് കോടതി ഇടപെടൽ.
2025-ലെ വഖഫ് നിയമഭേദഗതി പ്രകാരം ബോർഡിൽ, മുസ്ലിം വിഭാഗത്തിൽപ്പെടാത്ത രണ്ട് അംഗങ്ങൾ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ നടപ്പിലാക്കാൻ സർക്കാർ സന്നദ്ധത പ്രകടിപ്പിച്ചു. നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ച് മുന്നോട്ടുപോകാനാണ് സർക്കാർ താല്പര്യപ്പെടുന്നത് എന്ന് കോടതിയിൽ വ്യക്തമാക്കപ്പെട്ടു.
വഖഫ് ബോർഡ് ചെയർമാനും അംഗങ്ങൾക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. 2026-ൽ ബോർഡ് രൂപീകരിച്ചപ്പോൾ 9 അംഗങ്ങളെയാണ് സർക്കാർ നിശ്ചയിച്ചിരുന്നത്. കേന്ദ്ര നിയമഭേദഗതി പൂർണ്ണമായി പാലിച്ച്, ബോർഡ് പുനഃസംഘടിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേസ് ഒരാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും.
SUMMARY: High Court freezes Kerala Waqf Board’s operations; all decisions require prior approval from High Court
















