ന്യൂഡൽഹി: നിരാഹാര സമരം തുടരുന്ന സോനം വാങ്ചുക്കിനെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്രമന്ത്രിമാർ. ജെ.പി നഡ്ഡയും ജിതേന്ദ്ര സിങ്ങുമാണ് ആശുപത്രിയിൽ എത്തിയത്. ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ എത്തിയാണ് മന്ത്രിമാർ വാങ്ചുക്കിനെ കണ്ടത്. മൂന്നാഴ്ചയോളം ഡൽഹിയിൽ നിരാഹാരം കിടന്ന് ഒടുവിൽ ആശുപത്രിയിലേക്ക് മാറ്റിയതിന് ശേഷമാണ് മന്ത്രിമാർ വാങ്ചുക്കിനെ സന്ദർശിച്ചത്.
മൂന്നാഴ്ചയോളം ഡൽഹിയിൽ നിരാഹാരം കിടന്ന വാങ്ചുക്കിനെ കഴിഞ്ഞദിവസമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കോക്രോച്ച് ജനതാപാർട്ടി സമരത്തിന് പിന്തുണയുമായി കോൺഗ്രസ് എത്തിയതിനു പിന്നാലെയാണ് കേന്ദ്രമന്ത്രിമാരുടെ അനുനയ നീക്കം. സിജെപി പ്രതിഷേധത്തിനിടെയുണ്ടായ പോലീസ് നടപടിയിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെയും കേന്ദ്രമന്ത്രി ജെ പി നഡ്ഡ സന്ദർശിച്ചു.
അതേ സമയം സിജെപി പ്രതിഷേധത്തിനിടെ അറസ്റ്റിലായ വിദ്യാര്‍ഥികളെ പോലീസ് വിട്ടയച്ചു. ഇന്നലെ സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ധര്‍മേന്ദ്ര പ്രധാന്റെ രാജിയടക്കം നിരവധി വിഷയങ്ങളാണ് സിജെപി ഉന്നയിക്കുന്നത്. എന്നാല്‍ ഇതെല്ലാം ചര്‍ച്ച ചെയ്തു തീരുമാനിക്കേണ്ട വിഷയമാണ് എന്നാണ് സോനം വാങ്ചുക്കിനെ സന്ദര്‍ശിച്ച ശേഷം ജെ പി നഡ്ഡ പറഞ്ഞത്.
SUMMARY: Union ministers visit Wangchuk in hospital in a conciliatory move
















