തിരുവനന്തപുരം: സാമൂഹ്യക്ഷേമ പെൻഷൻ വിതരണത്തിൽ നിർണായക മാറ്റവുമായി സംസ്ഥാന സർക്കാർ. ഇനി മുതൽ സഹകരണ ബാങ്കുകൾ വഴി പെൻഷൻ നേരിട്ട് വിതരണം ചെയ്യില്ല. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സർക്കാർ പുറത്തിറക്കി. പെൻഷൻ വിതരണം ബാങ്ക് മുഖേനെയാക്കാനാണ് സർക്കാർ തീരുമാനം. കിടപ്പ് രോഗികൾക്കും ഒഴിവാക്കാൻ ആകാത്ത ഗുണഭോക്താക്കൾക്കും മാത്രമായിരിക്കും ഇനി നേരിട്ട് വിതരണം.
പല സഹകരണ സൊസൈറ്റികളും വായ്പാ തിരിച്ചടവ് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്നും, സഹകരണ സംഘങ്ങൾക്ക് നൽകേണ്ടി വരുന്ന ഇൻസെന്‍റീവ് ഇനത്തിലുള്ള ഉയർന്ന ചെലവുകളുമാണ് ഈ തീരുമാനത്തിലേക്ക് സർക്കാരിനെ നയിച്ച പ്രധാന കാരണങ്ങൾ എന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ സർക്കാറിന്റെ കാലത്ത് പെൻഷൻ വിതരണം പൂർണമായി സഹകരണ സ്ഥാപനങ്ങൾ വഴിയായിരുന്നു. സഹകരണ സംഘങ്ങളിലെ കളക്ഷൻ ഏജന്‍റുമാരാണ് നേരിട്ട് പെൻഷൻ വിതരണം ചെയ്തിരുന്നത്. ആ രീതിയാണ് സർക്കാർ എടുത്ത് മാറ്റിയിരിക്കുന്നത്.
SUMMARY: Welfare pension no longer available; Cooperative banks excluded from distribution
















