വാഷിംഗ്ടണ്‍: ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളി എന്ന ചരിത്രനേട്ടം സ്വന്തമാക്കി നാസ ബഹിരാകാശ സഞ്ചാരി അനില്‍ മേനോൻ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പവർ സിസ്റ്റം നവീകരിക്കുന്നതിനായാണ് അദ്ദേഹം 6.5 മണിക്കൂർ നീണ്ട ബഹിരാകാശ നടത്തം പൂർത്തിയാക്കിയത്. നാസയുടെ മുതിർന്ന ബഹിരാകാശ സഞ്ചാരി ജെസ്സിക മേറും ദൗത്യത്തില്‍ അനില്‍ മേനോനൊപ്പം പങ്കാളിയായി.
നിലയത്തില്‍ പുതിയ ഐ.എസ്.എസ് റോള്‍-ഔട്ട് സോളാർ അറേ (IROSA) സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക പണികളാണ് ഇരുവരും പൂർത്തിയാക്കിയത്. പഴയ സോളാർ പാനലുകള്‍ക്ക് പകരമായി കൂടുതല്‍ കാര്യക്ഷമതയുള്ള പുതിയ പാനലുകള്‍ സ്ഥാപിക്കുന്നത് നിലയത്തിന്റെ വൈദ്യുതി ഉത്പാදനം വർധിപ്പിക്കാൻ സഹായിക്കും. ഈ മാസം നാസ ആസൂത്രണം ചെയ്തിരിക്കുന്ന മൂന്ന് ബഹിരാകാശ നടത്തങ്ങളില്‍ ആദ്യത്തേതായിരുന്നു ‘യു.എസ് സ്പേസ്‌വാക്ക് 96’ എന്ന് വിശേഷിപ്പിച്ച ഈ ദൗത്യം.
മലയാളി പിതാവിന്റെയും യുക്രെയ്നിയൻ മാതാവിന്റെയും മകനായ അനില്‍ മേനോൻ അമേരിക്കയിലാണ് ജനിച്ചത്. ഫിസിഷ്യനും മെക്കാനിക്കല്‍ എൻജിനീയറുമായ അദ്ദേഹം സ്പേസ് എക്സിന്റെ ആദ്യ ഫ്ലീറ്റ് സർജനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗഗൻയാൻ ദൗത്യത്തിലൂടെ സ്വന്തം മനുഷ്യ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഇന്ത്യ ഒരുങ്ങവേ, അനില്‍ മേനോന്റെ ഈ നേട്ടം ആഗോളതലത്തില്‍ ഇന്ത്യൻ വംശജർ കൈവരിക്കുന്ന മുന്നേറ്റങ്ങളുടെ ഉദാഹരണമായി മാറുന്നു.
SUMMARY: Anil Menon completed his first spacewalk
















