മധുരമീ മലയാളം

ബെംഗളൂരു: മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ മൈസൂരു മേഖല സംഘടിപ്പിച്ച മധുരമീ മലയാളം ഡി പോള്‍ പബ്ലിക് സ്‌കൂളില്‍ നടന്നു. ഡി പോള്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാദര്‍ ജോമേഷ് ഉദ്ഘാടനം ചെയ്തു. കര്‍ണാടക ചാപ്റ്റര്‍ പ്രസിഡന്റ് ദാമോദരന്‍ അധ്യക്ഷത വഹിച്ചു.
പഠനോത്സവം 2023 ല്‍ പങ്കെടുത്ത് വിജയിച്ച 66 കുട്ടികള്‍ക്ക് കണിക്കൊന്ന, സൂര്യകാന്തി, ആമ്പല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ചടങ്ങില്‍ വിതരണം ചെയ്തു. കര്‍ണാടക ചാപ്റ്ററിന്റെ പന്ത്രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മൈസൂരു മേഖല നടത്തിയ നാടന്‍പാട്ട് മത്സരത്തിലെ വിജയികള്‍ക്കുള്ള സമാനദാനവും പരിപാടിയില്‍ വച്ച് നടത്തി. കര്‍ണാടക ചാപ്റ്റര്‍ നടത്തിയ സുഗതാഞ്ജലി 2024ലെ മേഖല വിജയികളെ ചാപ്റ്റര്‍ പ്രസിഡന്റ് ദാമോദരന്‍ പ്രഖ്യാപിച്ചു. കുട്ടികളുടെ കലാപരിപാടികളും നാടന്‍ പാട്ടുകളും അരങ്ങിലെത്തി.
കേരള സമാജം മൈസൂരു പ്രസിഡന്റ് പി എസ് നായര്‍, സെക്രട്ടറി മുരളീധരന്‍ നായര്‍ റെയില്‍വേ മലയാളി സമിതി പ്രസിഡണ്ട് രഞ്ജിത്ത്, സെക്രട്ടറി ഹരി നാരായണന്‍, മുദ്ര മലയാളവേദി പ്രസിഡന്റ് ബിജീഷ് ബേബി, സെക്രട്ടറി ബാബു പി കെ കബനി ഹരിശ്രീ പാഠശാലകളുടെ കോഡിനേറ്റര്‍ നാരായണ പൊതുവാള്‍, മൈസൂരു മേഖലാ കോഡിനേറ്റര്‍ പ്രദീപ്കുമാര്‍ മാരിയില്‍ എന്നിവര്‍ സംസാരിച്ചു.
കര്‍ണാടക ചാപ്റ്റര്‍ അക്കാദമിക് കമ്മിറ്റി അംഗം ദേവി പ്രദീപ്, അംബരീഷ്, അധ്യാപികമാരായ സുചിത്ര, ഷൈനി പ്രകാശന്‍, അജിത ശശി, റോസമ്മ, അന്നമ്മ വിക്ടര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
TAGS : MALAYALAM MISSION,
SUMMARY : Malayalam Mission Karnataka Chapter Mysore Region Maduramee Malayalam organized



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.