വയനാട്: മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ അകപ്പെട്ട നാലുപേരുടെ നാലു മൃതദേഹം സൂചിപ്പാറയില്‍ നിന്ന് കണ്ടെത്തി. വനപാലകർ നടത്തിയ തിരച്ചലിലാണ് മുതദേഹങ്ങള്‍ കിട്ടിയത്. സൂചിപ്പാറക്ക് താഴെ വനത്തില്‍ നിന്നാണ് മൃതദേഹങ്ങള്‍ കിട്ടിയത്. സൂചിപ്പാറക്കും ആനടിക്കാപ്പിനും ഇടയിലാണ് മൃതദേഹം കണ്ടെത്തിയത്.
11 ദിവസത്തിനു ശേഷമാണു മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. ദുര്‍ഘടമായ മേഖലയില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്യും. കോട നിറഞ്ഞ വനമേഖലയായതിനാല്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള തിരച്ചിലിനും തടസ്സം നേരിട്ടു. ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ രാവിലെ 6 മുതല്‍ 11 വരെയാണു തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്.
മൃതദേഹങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഇതു നീണ്ടേക്കും. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലുമായി കഴിയുന്നവരില്‍ 190 പേര്‍ തിരച്ചിലില്‍ പങ്കെടുക്കാന്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ജനപ്രതിനിധികള്‍, എന്‍ഡിആര്‍എഫ്, പോലീസ്, ഫയര്‍ഫോഴ്സ്, റവന്യൂ സംഘവും പങ്കാളികളാണ്. നിലവില്‍ ദുരന്തത്തില്‍ കാണാതായവരുടെ പട്ടികയില്‍ 131 പേരാണുള്ളത്.
TAGS : WAYANAD LANDSLIDE | DEADBODY
SUMMARY : Wayanad Tragedy; Four more bodies were found