കോട്ടയം: മക്കള്‍ക്ക് വിഷം നല്‍കി ദമ്പതികള്‍ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തില്‍ ചികിത്സയിലായിരുന്ന അമ്മയും മകളും മരിച്ചു. അയർക്കുന്നം ചിറപ്പുറത്ത് തോമസ് (ജോബി 50)ന്റെ ഭാര്യ ജോസ്‌ന (40), മകള്‍ മരിയ തോമസ് തെരേസ (17) എന്നിവരാണ് മരിച്ചത്. ഇന്നലെ മകൾ മരിയ മരണത്തിന് കീഴടങ്ങിയത്. മകളുടെ പോസ്റ്റുമോർട്ടം നടപടികള്‍ പൂർത്തിയായതിന് പിന്നാലെ അമ്മയും മരിച്ചു.
മറ്റക്കര എന്‍എസ്‌എസ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായിരുന്നു മരിയ. ഭർത്താവ് തോമസ് ഏബ്രഹാം, മകൻ അലന്‍ (12) എന്നിവർ ചികിത്സയിലാണ്. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് കീടനാശിനി കഴിച്ചാണ് കുടുംബം ജീവനൊടുക്കാൻ ശ്രമിച്ചത്. കഴിഞ്ഞ തിങ്കള്‍ ഉച്ച കഴിഞ്ഞാണ് കുടുംബത്തെ അവശനിലയില്‍ കണ്ടത്.
ഇവരെ നാട്ടുകാരുടെ സഹായത്തോടെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്ത് നിന്ന് കളനാശിനിയുടെ കുപ്പി കണ്ടെത്തി. തിങ്കളാഴ്ച ഉച്ചമുതല്‍ സഹോദരിയെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടാതെ വന്നതോടെ വൈകിട്ട് ജോസ്‌നയുടെ സഹോദരൻ വീട്ടില്‍ എത്തിയപ്പോഴാണ് ഇവരെ അവശനിലയില്‍ കണ്ടത്. ഇരുവരുടെയും സംസ്‌കാരം പിന്നീട് ചേപ്പുംപാറ മർത്ത് മറിയം ദേവാലയത്തില്‍ നടക്കും.
SUMMARY: Attempted mass suicide in Kottayam; mother and daughter dead, father and son in critical condition
















