ബിബിഎംപിയെ അഞ്ച് സോണുകളായി വിഭജിക്കാനുള്ള കരട് ബില്ലിന് മന്ത്രിസഭാ അംഗീകാരം

ബെംഗളൂരു: ബിബിഎംപിയെ അഞ്ചായി വിഭജിക്കാനുള്ള ശുപാർശയുടെ കരട് ബില്ലിന് കർണാടക മന്ത്രിസഭ അംഗീകാരം നൽകി. ബിൽ ഉടൻ നിയമസഭയിൽ അവതരിപ്പിക്കും. ഇതിൽ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി രൂപീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നേരത്തെ കർണാടക മുൻ ചീഫ് സെക്രട്ടറി ബി.എസ്. പാട്ടീലിൻ്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ബിബിഎംപിയെ അഞ്ച് സോണുകളായി വിഭജിക്കാൻ ശുപാർശ ചെയ്തിരുന്നു.
ബി.എസ്. പാട്ടീലിൻ്റെ നേതൃത്വത്തിലുള്ള ബിബിഎംപി പുനസംഘടനാ കമ്മിറ്റി, നഗരത്തിൻ്റെ ഭരണത്തെക്കുറിച്ചുള്ള റിപ്പോർട്ട് കഴിഞ്ഞ ആഴ്ചയാണ് സംസ്ഥാന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് സമർപ്പിച്ചത്. റിപ്പോർട്ടിൽ, ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി രൂപീകരിക്കാൻ സമിതി സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു. ബിബിഎംപിയുടെ സ്ഥാനത്ത് മൂന്ന് പുതിയ കോർപ്പറേഷനുകൾ രൂപീകരിക്കാൻ വിദഗ്ധ സമിതി ശുപാർശ ചെയ്തിട്ടുണ്ട്. കൂടാതെ, നിലവിലുള്ള 198 വാർഡുകളിൽ നിന്ന് 400 പുതിയ വാർഡുകളായി വർധിപ്പിക്കാനും സമിതി നിർദ്ദേശിച്ചിട്ടുണ്ട്. ഈ പുനർനിർമ്മാണം ബെംഗളൂരുവിനുള്ളിൽ പ്രാദേശിക ഭരണവും സേവനവും വർദ്ധിപ്പിക്കുമെന്ന് സമിതി അഭിപ്രായപ്പെട്ടു.
കരട് ബില്‍ ചൊവ്വാഴ്ച നിയമസഭയിൽ അവതരിപ്പിക്കും. അതിവേഗം വളരുന്ന ബെംഗളൂരു നഗരം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ നേരിടുന്നതിനും, ഭരണവും സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള സർക്കാരിൻ്റെ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ പരിഷ്കാരങ്ങൾ.
Bill to split #BBMP into multiple corporations gets Karnataka Cabinet nod; to be tabled todayhttps://t.co/bgC7ue0ijN
— Express Bengaluru (@IEBengaluru) July 23, 2024
TAGS: BENGALURU | BBMP
SUMMARY: Karnataka Cabinet clears bill to restructure BBMP



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.