കാസറഗോഡ്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് തിരിച്ചടി. കേസില്‍ സുരേന്ദ്രനെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കിയുള്ള കാസറഗോഡ് ജില്ലാ സെഷൻസ് കോടതി ഉത്തരവിന് സ്റ്റേ. സർക്കാർ നല്‍കിയ റിവിഷൻ ഹർജി പരിഗണിച്ചാണ് കെ സുരേന്ദ്രനെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കിയുള്ള ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്.
ഒക്ടോബർ അഞ്ചിനാണ് മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അടക്കം മുഴുവൻ പ്രതികളെ കാസറഗോഡ് ജില്ല പ്രിൻസിപ്പല്‍ സെഷൻസ് കോടതി കുറ്റമുക്തരാക്കിയത്. കേസിലെ ആറ് പ്രതികളുടെയും വിടുതല്‍ ഹരജികള്‍ ജില്ല പ്രിൻസിപ്പല്‍ സെഷൻസ് കോടതി അംഗീകരിക്കുകയായിരുന്നു.
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അടക്കം ആറു പേരാണ് കേസിലെ പ്രതികള്‍. കെ. സുരേന്ദ്രനാണ് ഒന്നാം പ്രതി. യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്, ബി.ജെ.പി മുന്‍ ജില്ല പ്രസിഡന്റ് കെ. ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ. മണികണ്ഠ റൈ, ലോകേഷ് നോഡ എന്നിവരാണ് മറ്റ് പ്രതികള്‍.
TAGS : MANJESHWARAM CORRUPTION CASE | K SURENDRAN
SUMMARY : Manjeswaram corruption case: stay on the verdict acquitting Surendran