ബെംഗളൂരു: ലൈംഗികപീഡനക്കേസിൽ ജെഡിഎസ് എംഎൽസി സൂരജ് രേവണ്ണയുടെ ജാമ്യഹർജി ഇന്ന് പരിഗണിക്കും. ബുധനാഴ്ച സൂരജിനെ ജൂലൈ 18 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. 42-ാം എസിഎംഎം (അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ്) കോടതിയുടേതാണ് ഉത്തരവ്.
ജൂൺ 16ന് ഫാം ഹൗസിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് 27കാരൻ സൂരജ് രേവണ്ണയ്‌ക്കെതിരെ പരാതി നൽകുകയായിരുന്നു. 22ന് ഹാസനിലെ ഹോളനരസിപുര പോലീസ് സ്‌റ്റേഷനിലാണ് ഇയാൾ പരാതി നൽകിയത്. തുടർന്നാണ് സൂരജ് രേവണ്ണയ്‌ക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസെടുത്തത്.
തുടർന്ന് ജൂൺ 23നാണ് സൂരജ് അറസ്റ്റിലാകുന്നത്. എന്നാൽ, സൂരജ് രേവണ്ണ കുറ്റം നിഷേധിച്ചു. ജൂൺ 25ന് മറ്റൊരു ജെഡിഎസ് പ്രവർത്തകനും സൂരജിനെതിരെ പീഡനപരാതി നൽകിയിരുന്നു. സൂരജിന്‍റെ അടുത്ത സഹായിയാണ് രണ്ടാമത്തെ പരാതി നല്‍കിയത്. ഇയാള്‍ നേരത്തെ സൂരജിന് വേണ്ടി ഒന്നാം കേസിലെ പരാതിക്കാരനെതിരെ രംഗത്തുവന്നിരുന്നു.
TAGS: KARNATAKA | SOORAJ REVANNA
SUMMARY: Sooraj revannas bail plea to be heard today by court