ബെംഗളൂരു : ക്രിക്കറ്റ് കളിക്കുന്നതിനിടെ ദേഹത്ത് പന്ത് തട്ടിയെന്ന കാരണത്താൽ കുട്ടികളെ ജനാലയിൽ കെട്ടിയിട്ട് മർദിച്ചു. കർണാടകയിലെ ബാഗൽക്കോട്ട് ജില്ലയില്‍ ഞായറാഴ്ചയാണ് അതിക്രമം നടന്നത്. 14 വയസുകാരൻ ഉൾപ്പെടെ രണ്ട് കുട്ടികളെയാണ് സ്കൂൾ ജനാലകളിൽ കെട്ടിയിട്ട് ചെരിപ്പുകളും മറ്റും ഉപയോഗിച്ച് മർദിച്ചത്.
സ്ത്രീയുടെ ദേഹത്ത് പന്ത് തട്ടിയെന്ന കാരണത്തിലാണ് സ്കൂൾ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുകയായിരുന്ന രണ്ട് ആൺ കുട്ടികളെ കെട്ടിയിട്ട ശേഷം മർദിച്ചത്. ഗുരുതര പരുക്കേറ്റതിനെ തുടർന്ന് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടികളെ സ്കൂളിന്റെ ജനാലയിൽ കയർ ഉപയോഗിച്ച് കൈ കെട്ടിയിട്ടിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ ബാലാവകാശ പ്രവർത്തകരടക്കം കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി.
സംഭവവുമായി ബന്ധപ്പെട്ട് രേണുക ശരണർ, ബസവരാജ് ശരണർ, അഭി ലമാനി എന്നീ പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. കുട്ടികളുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
SUMMARY: Children tied to window and beaten for being hit by cricket ball; widespread protests
















