Friday, June 27, 2025
27.4 C
Bengaluru

ഇത് സർവ്വമത സമ്മേളനത്തിന്റെ “പലമതസാരവുമേകം” എന്ന സന്ദേശം ഉയർത്തിപ്പിടിക്കേണ്ട കാലം-അശോകൻ ചരുവിൽ

ബെംഗളൂരു: സര്‍വ്വമത സമ്മേളനത്തിന്റെ ‘പലമതസാരവുമേകം’ എന്ന സന്ദേശം ഉയര്‍ത്തിപ്പിടിക്കണമെന്നും, നവോത്ഥാനം ഉണ്ടാക്കിയ വെളിച്ചം കെട്ടുപോയാല്‍ മനുഷ്യബന്ധങ്ങള്‍ക്ക് ഹിംസാത്മകത കൈവരുമെന്നും പ്രശസ്ത സാഹിത്യകാരന്‍ അശോകന്‍ ചരുവില്‍ പറഞ്ഞു. സി.പി.എ.സി.യുടെ ആഭിമുഖ്യത്തില്‍ നടത്തിയ സംവാദത്തില്‍ സര്‍വ്വമത സമ്മേളനത്തിന്റെ സാംസ്‌കാരിക ഊര്‍ജ്ജം എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയോദ്ധ്യയില്‍ ഒരു ദളിത് സ്ഥാനാര്‍ഥി ജയിച്ചത്, നിരന്തര വര്‍ഗ്ഗീയ കലാപങ്ങള്‍ സൃഷ്ടിച്ച മനുഷ്യത്വ മരവിപ്പില്‍ നിന്ന് ഉത്തരേന്ത്യന്‍ ജനത പാഠം പഠിച്ചു വരുന്നതിന്റെ സൂചനയായി വേണം കരുതാന്‍. എന്നാല്‍ ജനാധിപത്യ അവബോധത്തില്‍ നിന്ന് കേരളീയ ജനത പിന്മാറിക്കൊണ്ടിരിക്കുകയാണ്.

പരമേശ പവിത്ര പുത്രന്‍ എന്ന് കൃസ്തുവിനെയും, കരുണാവാന്‍ നബി മുത്തുരത്‌നം എന്ന് മുഹമ്മദ് നബിയെയും വിശേഷിപ്പിച്ച ശ്രീ നാരായണഗുരു എല്ലാ മതങ്ങള്‍ക്കും മാനവിക മൂല്യങ്ങള്‍ ഉണ്ടെന്നും, പിറവിയെടുത്ത കാലത്തെ പ്രതിസന്ധികള്‍ പരിഹരിക്കാനാണ് മതങ്ങള്‍ രൂപം കൊണ്ടതെന്നും വ്യക്തമാക്കിയിരുന്നു. ഉല്‍ബുദ്ധനായ മനുഷ്യന്റെ മനസ്സില്‍ രൂപപ്പെട്ടുവരുന്ന ഒരു മതമാണ് തന്റെ ഏക മതമെന്നും സി വി കുഞ്ഞുരാമന്റെ ചോദ്യത്തിന് ഗുരു മറുപടി പറഞ്ഞിരുന്നു. ശിവഗിരിയില്‍ ഏല്ലാ മതങ്ങളെക്കുറിച്ച് പഠിക്കാനുള്ള പാഠശാലകള്‍ സ്ഥാപിക്കണമെന്ന് ഗുരു ആവശ്യപ്പെട്ടിരുന്നു. പക്ഷെ നടന്നില്ല.

ചരിത്ര സംഭവങ്ങളുടെ ജൂബിലി സമൂഹത്തിലെ ഇരുളകറ്റാന്‍ ഉപകരിക്കേണ്ടതാണ്. ശ്രീ നാരായണ ഗുരുവിന്റെ ‘നാം ജാതി മതങ്ങള്‍ വിട്ടിരിക്കുന്നു’ എന്ന പ്രഖ്യാപനത്തിന്റെ ജൂബിലി സമൂഹത്തിന് പകര്‍ന്ന ഊര്‍ജ്ജം ഉദാഹരണമാണ്. ആലുവയില്‍ നടന്ന സര്‍വ്വ മത സമ്മേളനത്തിന്റെ ജൂബിലിയും ഭൂരിപക്ഷ മത തീവ്രതയെ ചെറുക്കാന്‍ പര്യാപ്തമാവേണ്ടതാണ്. നവോത്ഥാന നായകരെ ഹിന്ദുത്വ വര്‍ഗീയത തങ്ങളുടെ ചിഹ്നങ്ങളാക്കുന്നു എന്നതാണ് അപമാനകരമായിട്ടുള്ളത്. സര്‍വ്വമത സമ്മേളന സന്ദേശം, ഇതിനെതിരെ ജാഗ്രത പുലര്‍ത്തേണ്ട മതേതര ജനാധിപത്യ ശക്തികള്‍ക്ക് ആയുധമാകേണ്ടതാണ്.

ലോകത്തെങ്ങുമുള്ള തീവ്ര വലതു പക്ഷ മുന്നേറ്റം ലോക മുതലാളിത്തം നേരിടുന്ന പ്രതിസന്ധി നേരിടാനുള്ള ഉപായമാണ്. ശ്രീലങ്കയില്‍ നടന്ന വംശീയ കലാപത്തിന്റെ അടിസ്ഥാന കാരണവും സാമ്പത്തിക പ്രതിസന്ധിയാണ് കരുണയുടെ മതം എന്നറിയപ്പെട്ട ബുദ്ധ മതത്തിന്റെ അനുയായികളാണ് തമിഴ് വംശജരെ കൂട്ടക്കൊല ചെയ്തത്. മുതലാളിത്തം അനുഭവിക്കുന്ന പ്രതിസന്ധികളുടെ ഭാരം സാധാരണക്കാരില്‍ അടിച്ചേല്‍പ്പിക്കാനാണ് മുതലാളിത്തം മതതീവ്രത ഉപയോഗപ്പെടുത്തുന്നത്. മതത്തിന്റെ പരിവേഷമുള്ള അധികാര വ്യവസ്ഥയെ ചോദ്യം ചെയ്യുക എളുപ്പമല്ല. സാധാരണക്കാര്‍ക്ക് നേരെ നടക്കുന്ന അതി തീവ്ര കൊള്ളയുടെയും കൊള്ളക്കാരുടെയും സംരക്ഷക വലയമാണ് ഇന്ത്യയില്‍ ഹിന്ദുത്വം ഒരുക്കുന്നത്.

ബ്രിട്ടഷുകാര്‍ക്കെതിരെ പോരാടുമ്പോള്‍ തന്നെ ജാതി ജന്മി നാടുവാഴിത്ത വ്യവസ്ഥക്കെതിരെയും ദേശീയ പ്രസ്ഥാനം സമരം നയിച്ചിരുന്നു. എന്നാല്‍ ബ്രിട്ടീഷുകാര്‍ പോയപ്പോള്‍ ദേശീയ പ്രസ്ഥാനം ഇവിടത്തെ ജാതി ജന്മി നാടുവാഴിത്ത പുരുഷ മേധാവിത്വ വ്യവസ്ഥയുമായി സന്ധി ചെയ്തു അധികാരമേറ്റതിന്റ ദുരന്തമാണ് നമ്മള്‍ ഇന്ന് അനുഭവിക്കുന്നത്.

സ്വാമി വിവേകാനന്ദന്‍ ചിക്കാഗോയില്‍ നടത്തിയ പ്രസംഗത്തില്‍ ഇന്ത്യ പല മതങ്ങള്‍ക്കും ജന്മം നല്‍കിയ നാടാണെന്നും, അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കിയ നാടാണെന്നും അഭിമാനം കൊണ്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ വിദ്യാഭ്യാസ, ചരിത്ര, ശാസ്ത്ര, സാംസ്‌കാരിക മേഖലകളില്‍ നിന്ന് മതേതരവാദികളെ മാറ്റി ഹിന്ദുത്വ ശക്തികളെ സ്ഥാപിക്കുന്നതാണ് നാം കാണുന്നത്.

ജനാധിപത്യ അവബോധത്തില്‍ നിന്ന് കേരളീയ ജനത പിന്മാറിക്കൊണ്ടിരിക്കുകയാണ്. അച്ഛനെ തൊടാന്‍ മകന് അവകാശമില്ലാത്ത, മകനെ തൊട്ടാല്‍ അച്ഛന്‍ കുളിക്കേണ്ട അവസ്ഥ നിലനിന്നിരുന്ന നാടാണ് നമ്മുടേത്. സൂര്യ പ്രകാശത്തില്‍ നടക്കാന്‍ അനുവാദമില്ലാത്ത മനുഷ്യരുണ്ടായിരുന്ന നാടാണ് നമ്മുടേത്. അവിടെയാണ് പഴമയുടെ മഹത്വം പാടുന്ന ശക്തികള്‍ക്ക് സ്വാധീനം ലഭിക്കുന്നതെന്ന് ഓര്‍ക്കണം. നവോത്ഥാനം ഉണ്ടാക്കിയ വെളിച്ചം കെട്ടു പോകാതെ സൂക്ഷിക്കാന്‍ സര്‍വ്വമത സമ്മേളന ഊര്‍ജ്ജം ഉപകരിക്കട്ടെ എന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഡെന്നിസ് പോള്‍ അധ്യക്ഷത വഹിച്ചു. സിപിഎസി പ്രസിഡന്റ് സി കുഞ്ഞപ്പന്‍ സ്വാഗതം പറഞ്ഞു. വിവര്‍ത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അവാര്‍ഡ് കരസ്ഥമാക്കിയ സുധാകരന്‍ രാമന്തളി സംവാദം ഉദ്ഘാടനം ചെയ്തു. കേരള സമാജം ദൂരവാണി നഗര്‍ പ്രസിഡന്റ് മുരളീധരന്‍ നായര്‍, ബാംഗ്ലൂര്‍ മലയാളി റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് കലിസ്റ്റ്‌സ്, കെ.എന്‍.ഇ. ട്രസ്റ്റ് പ്രസിഡന്റ് കെ ചന്ദ്രശേഖരന്‍ നായര്‍, ശാസ്ത്ര സാഹിത്യ വേദി സെക്രട്ടറി പൊന്നമ്മ ദാസ്, ഇഎംഎസ് പഠനവേദി ചെയര്‍മാന്‍ ആര്‍ വി ആചാരി, ടി എം ശ്രീധരന്‍, വി കെ സുരേന്ദ്രന്‍, ഡോ എം പി രാജന്‍, മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ കണ്‍വീനര്‍ ടോമി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. മലയാളം മിഷന്‍ പ്രസിഡന്റ് കെ ദാമോദരന്‍ കടമ്മനിട്ടയുടെ കാട്ടാളന്‍ എന്ന കവിത ആലപിച്ചു. സിപിഎസി ജോയിന്റ് സെക്രട്ടറി അനുരൂപ് വല്‍സന്‍ നന്ദി പറഞ്ഞു.
<br>
TAGS : CPAC | ART AND CULTURE
SUMMARY: CPAC samvadam Ashokan Charuvil speech

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

നിലമ്പൂർ എംഎല്‍എയായി ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: നിലമ്പൂരിൻ്റെ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് കോണ്‍ഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത്....

കാണാതായ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: കൊല്ലം കിളികൊല്ലൂരില്‍ കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. കിളികൊല്ലൂർ സ്വദേശി...

ബേബി മെമ്മോറിയൽ ആശുപത്രിയിൽ അഡ്വാൻസ്ഡ് റോബോട്ടിക്സ് ആൻ്റ് ലേസർ യൂറോളജി സെന്റർ പ്രവർത്തനമാരംഭിച്ചു

കോഴിക്കോട്.: ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ പുതുതായി റോബോട്ടിക്സ് & ലേസർയൂറോളജി സെന്റർ...

‘ജാനകി എന്ന പേരിന് എന്താണ് കുഴപ്പം?’; സെൻസര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

കൊച്ചി: കേന്ദ്രമന്ത്രി സുരേഷ്ഗോപി നായകനായി എത്തുന്ന ജെഎസ്‌കെ സിനിമ വിവാദത്തില്‍ എന്തിനാണ്...

കേരളത്തിൽ സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരില്ല; വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ സർവകലാശാലയില്‍ സ്ഥിരമായി വൈസ് ചാൻസിലർമാരെ നിയമിക്കാത്തതില്‍ സർക്കാരിനെയും ചാൻസലറിനെയും...

Topics

ബെംഗളൂരുവിൽ നിന്ന് ഗ്വാളിയാറിലേക്ക് പുതിയ ട്രെയിൻ സർവീസുമായി റെയിൽവേ

ബെംഗളൂരു: ബെംഗളൂരുവിൽ നിന്നു മധ്യപ്രദേശിലെ ഗ്വാളിയാറിലേക്കു പ്രതിവാര ട്രെയിൻ സർവീസുമായി റെയിൽവേ....

മഹേഷ് ഭൂപതി ഉൾപ്പെടെ 52 പേർക്ക് നാദപ്രഭു കെംപെഗൗഡ പുരസ്കാരം

ബെംഗളൂരു: ടെന്നിസ് താരം മഹേഷ് ഭൂപതി ഉൾപ്പെടെ 52 പേർ ബിബിഎംപിയുടെ...

ചിന്നസ്വാമി ദുരന്തം; പൊതുജനങ്ങളോട് തെളിവ് ഹാജരാക്കാൻ നിര്‍ദേശം

ബെംഗളൂരു: റോയൽ ചലഞ്ചേഴ്സിന്റെ വിജയാഘോഷത്തിനിടെ നടന്ന തിക്കിലും തിരക്കിലും 11 പേർ...

“ലഹരിക്കു ജീവിതത്തിൽ സ്ഥാനമില്ല”; ലഹരിവിരുദ്ധ പ്രതിജ്ഞയെടുത്ത് 50,000 കോളജ് വിദ്യാർഥികൾ

ബെംഗളൂരു:  സംസ്ഥാനത്ത് ലഹരിയെ ജീവിതത്തിൽ നിന്നു അകറ്റി നിർത്തുമെന്ന പ്രതിജ്ഞയെടുത്ത് 50,000ത്തോളം...

ബെംഗളൂരുവിൽ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: നഗരത്തിൽ അറ്റക്കുറ്റപ്പണികൾ നടത്തുന്നതിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി...

നമ്മ മെട്രോ യാത്രക്കാർക്കു സന്തോഷവാർത്ത; കൂടുതൽ ആപ്പുകളിൽ നിന്നു ടിക്കറ്റെടുക്കാം

ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്കു കൂടുതൽ ആപ്പുകൾ ഉപയോഗിച്ച്  ടിക്കറ്റെടുക്കാനാകുള്ള സൗകര്യം...

കോഴിക്കോട് സാമൂതിരി രാജാ കെ.സി.രാമചന്ദ്രന്‍ രാജ ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: കോഴിക്കോട് സാമൂതിരി രാജ കെ.സി.ആർ. രാജ എന്ന കോട്ടയ്ക്കൽ കിഴക്കേ...

ബെംഗളൂരുവിനായി വാൻഗോഗിന്റെ മാസ്റ്റർ പീസുകൾ; ആർട്ഷോയ്ക്കു ഞായറാഴ്ച തുടക്കം

ബെംഗളൂരു: വിഖ്യാത ഡച്ച് ചിത്രകാരൻ വിൻസന്റ് വാൻഗോഗിന്റെ സൃഷ്ടികൾ പരിചയപ്പെടുത്തുന്ന "...

Related News

Popular Categories

You cannot copy content of this page