ന്യൂഡൽഹി: രാംദേവിന്റെ പതഞ്ജലി ച്യവനപ്രാശത്തിന്റെ പരസ്യത്തിന് ദില്ലി ഹൈക്കോടതി വിലക്ക്. ഡാബര്‍ കമ്പനി നല്‍കിയ പരാതിയിലാണ് ഹൈകോടതിയുടെ വിലക്കെന്നും പി.ടി.ഐ റിപ്പോർട്ട് നല്‍കി. പരസ്യത്തില്‍ ഡാബര്‍ ച്യവനപ്രാശത്തെ അപകീര്‍ത്തിപ്പെടുത്തി എന്നായിരുന്നു കമ്പനിയുടെ പരാതി. കേസ് ജൂലൈ 14 ന് വീണ്ടും പരിഗണിക്കും.
ജസ്റ്റിസ് മിനി പുഷ്കർണയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഉത്തരവ് നല്‍കിയത്. പതഞ്ജലിയുടെ പരസ്യങ്ങളില്‍ 51-ലധികം ഔഷധസസ്യങ്ങള്‍ ചേർത്താണ് ച്യവനപ്രാശം നിർമ്മിച്ചതെന്ന വാദം കള്ളമാണെന്ന് അഡ്വക്കേറ്റ് സന്ദീപ് സേത്തി വാദിച്ചു. വാസ്തവത്തില്‍ 47 ഔഷധസസ്യങ്ങള്‍ മാത്രമാണ് ഉപയോഗിച്ചിരുന്നത്.
പതഞ്ജലിയുടെ ഉല്‍പ്പന്നത്തില്‍ മെർക്കുറി അടങ്ങിയിട്ടുണ്ടെന്നും ഇത് അപകടകരമാണെന്നും അദ്ദേഹം വാദിച്ചു. പതഞ്‌ജലി കമ്പനി മാത്രമല്ല ഡാബറും ആയ്യുർവ്വേദ ച്യവനപ്രാശമാണ് ഉത്‌പാദിപ്പിക്കുന്നതെന്നും ഇതിലൂടെ പതഞ്‌ജലി ഡാബറിന്റെ വിശ്വാസ്യതയെ ദുർബലപ്പെടുത്തുന്നുവെന്നും സന്ദീപ് സേത്തി വാദിച്ചു. ഇത് അവഹേളനമാണെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: Delhi High Court restrains Patanjali from giving misleading advertisements