ബെംഗളൂരു: ലഹരിമുക്ത ചികിത്സയുടെ ഭാഗമായി നാടോടി വൈദ്യൻ നൽകിയ പച്ചമരുന്ന് കഴിച്ച് ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു.. കലബുറഗി ജില്ലയിലെ ഇമാദപുർ ഗ്രാമത്തിലാണ് സംഭവം. ലക്ഷ്മി നരസിംഹലു (45), മകൻ നിംഗപ്പ നരസിംഹലു (21), മടക്കൽ ഗ്രാമത്തിലെ നാഗേഷ് (27), ഗണേഷ് (30) എന്നിവരാണ് മരിച്ചത്.
മദ്യാസക്തിയിൽ നിന്ന് മോചനം നേടുന്നതിനായി പ്രദേശത്തെ പരമ്പരാഗത വൈദ്യനായ ഫക്കീരപ്പയെ ഇവര്‍ സമീപിച്ചിരുന്നു. ഇയാള്‍ നൽകിയ മരുന്നുകഴിച്ചതിനെ തുടര്‍ന്നാണ് ദുരന്തമുണ്ടായത്. മരണപ്പെട്ട ലക്ഷ്മിയുടെ മകൾ നവിത നൽകിയ പരാതിയെത്തുടർന്ന് കേസെടുത്ത പോലീസ് ഫകിരപ്പയെ അറസ്റ്റ് ചെയ്തു.
ഓഗസ്റ്റ് ആറിനാണ് ലക്ഷ്മിയും മകനും മറ്റ് രണ്ടുപേരും ഫകിരപ്പയുടെ നാട്ടുചികിത്സാ കേന്ദ്രത്തിൽ എത്തിയത്. ലഹരിമുക്തി ചികിത്സയുടെ ഭാഗമായി നാലുപേർക്കും മരുന്നു നൽകി. ഇത് കഴിച്ച് അധികം വൈകാതെ തന്നെ ഇവർ മയങ്ങി വീണു. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മൂന്നുപേർ അന്നും നിംഗപ്പ അടുത്തദിവസവും മരിച്ചു.
SUMMARY: Herbal medicine for addiction treatment: Four people died in Kalaburagi
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.