ബെംഗളൂരു: ബെംഗളൂരുവില്‍ വഴിയാത്രക്കാരന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ് മരിച്ചു. ബെംഗളൂരു പാദരായനപുര സ്വദേശി ജുനൈദ് (18) ആണ് മരിച്ചത്. ഇയാളുടെ കൂട്ടാളി അര്‍ബാസ് (21) പോലീസ് പിടിയിലായി. കബ്ബൺപേട്ടിലെ 14-ാം ക്രോസിലാണ് സിനിമാ രംഗങ്ങളെ വെല്ലുന്ന ഈ വിചിത്ര സംഭവം അരങ്ങേറിയത്.ബൈക്കിലെത്തിയ രണ്ടംഗ സംഘം വഴിനടന്നുപോവുകയായിരുന്ന ആളുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത് കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു.
Two men allegedly involved in a mobile phone snatching incident fled after a chase in Bengaluru’s Cubbonpet area on Friday.
According to police, the suspects escaped on a scooter after allegedly snatching a mobile phone. During the pursuit, a worker reportedly threw a sack at… pic.twitter.com/LUFn8xySY4
— Mid Day (@mid_day) June 20, 2026
ഫോണ്‍ നഷ്ടപ്പെട്ടയാള്‍ ഉടന്‍ തന്നെ ബഹളം വെച്ചതോടെ സമീപത്തെ കടയിലുണ്ടായിരുന്ന ജീവനക്കാരന്‍ പ്രതികളുടെ ബൈക്കിന് നേരെ ചാക്ക് എറിഞ്ഞ് ഇവരെ തടയാന്‍ ശ്രമിച്ചു. ചാക്ക് വീണതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്കില്‍ നിന്നും പ്രതികള്‍ താഴെ വീഴുകയും തുടര്‍ന്ന് വാഹനം അവിടെത്തന്നെ ഉപേക്ഷിച്ച് ഇരുവരും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു. നാട്ടുകാര്‍ പിന്നാലെ ഓടിയതോടെ ഭയന്നോടിയ പ്രതികളില്‍ ഒരാള്‍ക്ക് പെട്ടെന്ന് കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയും വഴിയില്‍ കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ തന്നെ ഇയാളെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഹൃദയാഘാതം മൂലം നേരത്തെ തന്നെ മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടാമത്തെ പ്രതിയായ അര്‍ബാസിനെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് കസ്റ്റഡിയിലെടുത്തു. മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കാനുള്ള ശ്രമത്തിന്റെയും, നാട്ടുകാര്‍ പ്രതികളെ പിന്തുടരുന്നതിന്റെയും തുടര്‍ന്നുണ്ടായ സംഭവങ്ങളുടെയും വ്യക്തമായ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഹലസുരു ഗേറ്റ് പൊലീസ് സ്റ്റേഷനിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. നടത്തിവരികയാണ്.
SUMMARY: Thief dies after suffering heart attack while running after snatching mobile phone















