ഹൈദരാബാദ്: നടൻ അല്ലു അർജുനെ അറസ്റ്റ് ചെയ്തു പോലീസ്. പുഷ്പ 2 എന്ന താരത്തിന്റെ പുതിയ ചിത്രത്തിന്റെ റിലീസിന് ഇടയിൽ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചിരുന്നു. ഇതിലാണ് ഇപ്പോൾ താരത്തിനെതിരെ നടപടി എടുത്തിട്ടുള്ളത്. ഹൈദരാബാദ് പോലീസിന്റെ ടാസ്ക് ഫോഴ്സ് സംഘമാണ് താരത്തെ അറസ്റ്റ് ചെയ്തത്. ഇന്നലെ തനിക്കെതിരെ റജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു അർജുൻ തെലങ്കാന ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് അറസ്റ്റ് ചെയ്തത്.
तेलंगाना पुलिस ने पुष्पा 2 स्टार Allu Arjun को गिरफ़्तार कर लिया है … आरोप है कि अल्लु अर्जुन 4 दिसंबर को बिना बताए संध्या सिनेमा हाल के बाहर दर्शकों के बीच पहुँच गए … जिसमें हुई भगदड़ से एक महिला की मौत हो गयी थी … और उसका बेटा गंभीर तौर पर ज़ख़्मी हो गया था pic.twitter.com/reN8pr21TM
— Rohit Vishwakarma (@RohitVEditor) December 13, 2024
ഡിസംബർ 4 ബുധനാഴ്ച രാത്രി ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലാണ് സംഭവം നടന്നത്. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശി രേവതി (39) ആണ് മരിച്ചത്. ഭർത്താവ് ഭാസ്കറിനും മക്കളായ തേജിനും സാൻവിക്കും ഒപ്പം പ്രീമിയർ ഷോ കാണാൻ എത്തിയ രേവതി തിക്കിലും തിരക്കിലും പെട്ട് ബോധരഹിതയായി നിലത്ത് വീഴുകയായിരുന്നു. ആളുകൾ രേവതിയുടെ പുറത്തേക്ക് വീണതോടെ നില ഗുരുതരമായി. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രേവതിയുടെ ഭർത്താവും മക്കളും അപകടത്തിൽപ്പെട്ടു. ഇവർ ചികിത്സയിലാണ്.
<BR>
TAGS : PUSHPA-2 MOVIE | ALLU ARJUN
SUMMARY : Actor Allu Arjun arrested