ഹൈദരാബാദ്: പുഷ്പ 2 റിലീസ് ദിവസത്തെ പ്രദർശനത്തിനിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടൻ അല്ലു അർജുൻ റിമാൻഡില്‍. നാമ്പള്ളി കോടതിയുടേതാണ് വിധി. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. നടനെ ചഞ്ചല്‍ഗുഡ ജയിലിലേക്ക് മാറ്റും.
തെലങ്കാന ഹൈക്കോടതിയിലും കേസ് നടക്കുന്നുണ്ട്. കേസ് തള്ളമെന്ന ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. കേസില്‍ താൻ നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്ന് അല്ലു അർജുൻ വാദിക്കുന്നത്. നടൻ അല്ലു അർജുനെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 105,118(1) വകുപ്പുകള്‍ ആണ് ചുമത്തിയത്.
ജൂബിലി ഹില്‍സിലെ അല്ലുവിന്റെ വീട്ടിലെത്തിയാണ് ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ചിക്കടപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ഇക്കഴിഞ്ഞ ഡിസംബർ നാലാം തീയതി ഹൈദരാബാദിലെ സന്ധ്യ തീയേറ്ററിലായിരുന്നു സംഭവം. ഹൈദരാബാദ് ദില്‍ഷുക്നഗർ സ്വദേശിനി രേവതിയാണ് തിയേറ്ററിലെ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചത്.
TAGS : ALLU ARJUN
SUMMARY : Actor Allu Arjun in remand