കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതികളുടെ അപ്പീല്‍ രണ്ട് ആഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി ഹൈക്കോടതി. ഒന്നാം പ്രതി പള്‍സർ സുനി, സുനില്‍ കുമാർ, മാർട്ടിൻ, വിജീഷ്, വടിവാള്‍ സലീം അടക്കമുള്ള 6 പ്രതികളാണ് ശിക്ഷ റദ്ദാക്കാനാവശ്യപ്പെട്ട് അപ്പീല്‍ നല്‍കിയത്.
കേസില്‍ വാദം നടത്താൻ സാവകാശം വേണമെന്ന് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് കേസ് മാറ്റാൻ തീരുമാനിച്ചത്. കേസില്‍ 20 വർഷം തടവാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചിരുന്നത്. അതിനിടെ പ്രതികളുടെ ശിക്ഷ ഉയർത്തണമെന്നാവശ്യപ്പെട്ട് സർക്കാരും കോടതിയില്‍ അപ്പീല്‍ നല്‍കി.
SUMMARY: Actress attack case: Appeal to quash conviction of Pulsar Suni and others postponed
















