കൊച്ചി: താര സംഘടനയായ അമ്മയുടെ ഭാരവാഹി തിരഞ്ഞെടുപ്പില്‍ നിന്ന് ബാബുരാജ് പിൻമാറി. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് ബാബുരാജ് നാമർദേശ പത്രിക സമർപ്പിച്ചത്. പത്രിക പിന്‍വലിക്കാന്‍ മുതിര്‍ന്ന താരങ്ങള്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് സൂചന. പരസ്യവിമര്‍ശങ്ങള്‍ കടുത്തപ്പോഴും മത്സരരംഗത്ത് നിലയുറപ്പിക്കാനായിരുന്നു ബാബുരാജിന്റെ തീരുമാനം.
തനിക്കെതിരെ വന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സരിത എസ് നായരുടെ പരാതി ഇതിന്റെ ഭാഗമാണെന്നും ബാബുരാജ് പ്രതികരിച്ചു. ‘അമ്മ’യുമായി ബന്ധപ്പെട്ട സംഘടനാ പ്രവര്‍ത്തനത്തില്‍നിന്ന് എന്നേക്കുമായി താന്‍ പിന്മാറുകയാണെന്ന് ബാബുരാജ് പ്രഖ്യാപിച്ചു. നേരത്തെ, ജഗദീഷും, സുരേഷ് കൃഷ്ണയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പിൻമാറിയതായി അറിയിച്ചിരുന്നു.
ബാബുരാജിനെതിരേ പരാതികളും വിവാദങ്ങളും വന്നതിന് പിന്നാലെയാണ് നാമനിർദേശ പത്രിക ബാബുരാജ് പിൻവലിച്ചത്. എന്നാല്‍ തനിക്കെതിരേ വന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സരിത എസ്. നായരുടെ പരാതിയും ഇത്തരത്തിലൊന്നാണെന്ന് ബാബുരാജ് പ്രതികരിച്ചു. ഇത്തരം പരാതികള്‍ തന്നെ വേദനിപ്പിച്ചെന്നും മോഹൻലാലിന്‍റെ പേര് വലിച്ചിഴച്ചതില്‍ തനിക്ക് വേദനയെന്നും ബാബുരാജ് പറഞ്ഞു.
താരം മത്സരത്തിനു നിന്നതിനു പിന്നാലെ നിരവധി വിമർശനങ്ങളാണ് ഉയർന്നുവന്നിരുന്നത്. ലൈംഗിക ആരോപണത്തിന് വിധേയനായ നടൻ ബാബുരാജ് മത്സരിക്കരുത് എന്ന പ്രതികരണവുമായി നടി മാല പാർവതി ഉള്‍പ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. തനിക്കെതിരെ ആരോപണമുയർന്നപ്പോള്‍ താനും മാറിനിന്നിട്ടുണ്ടെന്നും ബാബുരാജും തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് നടനും നിർമാതാവുമായ വിജയ് ബാബുവും അറിയിച്ചിരുന്നു.
ഇതോടെ, പ്രസിഡന്‍റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ദേവനുമാണ് നേർക്കുനേർ മത്സരിക്കുന്നത്. കുക്കു പരമേശ്വരൻ, രവീന്ദ്രൻ എന്നിവരാണ് ബാബുരാജ് പിന്മാറിയതോടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഓഗസ്റ്റ് 15നാണ് തിരഞ്ഞെടുപ്പ്.
SUMMARY: Amma elections; Baburaj withdraws from contest