ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. 2016 ജൂൺ 5ന് ബിജെപി ധാർവാഡ് ജില്ലാ പഞ്ചായത്ത് അംഗം യോഗേഷ് ഗൗഡയെ കൊലപ്പെട്ട കേസിലാണ് വിധി.
വിനയ് കുൽക്കർണിയെയും മറ്റ് 16 പേരെയും എംപി/എംഎൽഎമാർ ഉൾപ്പെട്ട കേസുകൾക്കായുള്ള ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. പ്രത്യേക കോടതി ജഡ്ജി സന്തോഷ് ഗജാനൻ ഭട്ട് ആണ് ശിക്ഷ വിധിച്ചത്. വിക്രം ബെല്ലാരി, കീർത്തി കുമാർ ബസവരാജ് കുറഹട്ടി, സന്ദീപ് സൗദത്തി, വിനായക കടഗി, മഹാബലേശ്വർ ഹോംഗൽ എന്ന മുദുക, സന്തോഷ് സൗദാത്തി, ദിനേശ് എം, അശ്വത്, സുനിൽ, നസീർ അഹമ്മദ്, വി ചന്ദ്രിക, സന്ദീപ് സൗദത്തി ഷഹനവാസ്, നൂതൻ, ഹർഷിത്, വിക കൽബുർഗി, ബി ചന്ദ്രശേകർ ഇണ്ടി എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റുള്ളവർ.
2016 ജൂൺ 5ന് ബിജെപി ധാർവാഡ് ജില്ലാ പഞ്ചായത്ത് അംഗം യോഗേഷ് ഗൗഡയെ സപ്താപുരയിലെ ജിമ്മിൽ കൊലപ്പെടുത്തിയെന്നതാണു കേസ്. ഗൗഡയെ ഇല്ലാതാക്കാൻ വിനയ് വാടക കൊലയാളികളെ ഏർപ്പെടുത്തിയെന്ന് സിബിഐ നല്‍കിയ കുറ്റപത്രത്തിൽ പറയുന്നു. കേസിലെ 15–ാം പ്രതിയാണ് വിനയ് കുൽക്കർണി. ജൂൺ 14ന് അറസ്റ്റിലായ വിനയ് നിലവിൽ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ്. ശിക്ഷ വിധിച്ച പശ്ചാത്തലത്തില്‍ എംഎല്‍എയെ ഉടന്‍ അയോഗ്യനാക്കിയേക്കും
SUMMARY: BJP worker’s murder: Congress MLA gets life imprisonment in Karnataka














