ബെംഗളൂരു: ബിഎംടിസി ബസിന്റെ വാതിൽപ്പടിയിൽ യാത്ര ചെയ്തത് ചോദ്യ ചെയ്ത കണ്ടക്ടറെ ഐടി ജീവനക്കാരൻ കുത്തിപ്പരുക്കേൽപ്പിച്ചു. സംഭവത്തില്‍ ജാര്‍ഖണ്ഡ് സ്വദേശിയായ ഹര്‍ഷ് സിന്‍ഹയെ (23) പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകിട്ട് ഐടിപിഎല്‍ ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം. ബസ് കണ്ടക്ടർ യോഗേഷിനാണു (45) കുത്തേറ്റത്. ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ അപകടനില തരണം ചെയ്തതായി ബിഎംടിസി അധികൃതർ അറിയിച്ചു.
വാഹനത്തിന്റെ ഓട്ടോമാറ്റിക് ഡോറുകളില്‍ നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ബസ് കണ്ടക്ടറെ യുവാവ് കുത്തിയത്. മൂന്ന് കുത്താണ് ഇയാള്‍ക്ക് ഏറ്റത്. നഗരത്തിലെ ബിപിഒ സ്ഥാപനത്തിലെ ജീവനക്കാരനാണ് ഹർഷ്.
ബസില്‍ കയറുന്നതിനും ഇറങ്ങുന്നതിനും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാല്‍ ഫുട്ബോര്‍ഡില്‍ നിന്ന് മാറി നില്‍ക്കാന്‍ യോഗേഷ് ഹര്‍ഷിനോട് ആവശ്യപ്പെട്ടു. ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഹര്‍ഷ് തന്റെ ബാഗില്‍ നിന്ന് കത്തി പുറത്തെടുത്ത് കണ്ടക്ടറെ കുത്തുകയായിരുന്നു.
TAGS: BENGALURU | BMTC
SUMMARY: Youth arrested after stabbing BMTC conductor in bus near ITPL in Bengaluru