ബെംഗളൂരു: കാവേരി ജലവിഹിത തർക്കം രൂക്ഷമായ സാഹചര്യത്തിൽ കർണാടക ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിക്ക് തുറന്ന കത്തയച്ചു. കാവേരി ഇരുസംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന ജീവദായിനിയാണെന്നും, ഈ വിഷയത്തെ രാഷ്ട്രീയ സംഘർഷമാക്കി മാറ്റാതെ പരസ്പര വിശ്വാസത്തോടെയും ചർച്ചയിലൂടെയും പരിഹരിക്കണമെന്നും അദ്ദേഹം കത്തിൽ അഭ്യർഥിച്ചു. കാവേരി നദി നമ്മുടെ ജനങ്ങളെ വിഭജിക്കുന്നതിനുപകരം ഒന്നിപ്പിക്കട്ടെ എന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.
ബെംഗളൂരുവിന്റെ വർധിച്ചുവരുന്ന കുടിവെള്ള ആവശ്യങ്ങൾ നിറവേറ്റാൻ മേക്കേദാട്ടു പദ്ധതി അനിവാര്യമാണെന്ന് വിജയേന്ദ്ര കത്തില്‍ ചൂണ്ടിക്കാട്ടി. പദ്ധതി തമിഴ്നാടിന്റെ കാവേരി ജലവിഹിതം കുറയ്ക്കില്ലെന്നും, മറിച്ച് മഴക്കാലത്ത് ലഭിക്കുന്ന അധികജലം സംഭരിച്ച് ഇരു സംസ്ഥാനങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ ഉപയോഗിക്കാനാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
കർഷകരുടെ താൽപര്യവും ഇരു സംസ്ഥാനങ്ങളിലെയും ജനങ്ങളുടെ ആവശ്യങ്ങളും ഒരുപോലെ പരിഗണിച്ച് നിയമപരവും സമാധാനപരവുമായ പരിഹാരം കണ്ടെത്തണമെന്ന് വിജയേന്ദ്ര ആവശ്യപ്പെട്ടു. ജനങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുന്ന പ്രസ്താവനകളും പ്രതിഷേധങ്ങളും ഒഴിവാക്കി സംവാദത്തിലൂടെ മുന്നോട്ടുപോകണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
Today, I wrote to the Hon’ble Chief Minister of Tamil Nadu, Shri @TVKVijayHQ, urging a spirit of cooperation and statesmanship in resolving the Cauvery issue while safeguarding Karnataka’s rightful interests and the welfare of our farmers.
Let the Cauvery strengthen the bond… pic.twitter.com/xsdJ8tN7VV
— Vijayendra Yediyurappa (@BYVijayendra) August 2, 2026
കാവേരി വിഷയത്തിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ തമിഴ്നാട് മുഖ്യമന്ത്രിയുടെ ബെംഗളൂരു സന്ദർശനം മാറ്റിവെച്ചതിന് പിന്നാലെയാണ് വിജയേന്ദ്രയുടെ തുറന്ന കത്ത് പുറത്തുവന്നത്. ഈ കത്ത് കാവേരി വിഷയത്തിലെ രാഷ്ട്രീയ ചർച്ചകൾക്ക് പുതിയ വഴിത്തിരിവായിരിക്കുകയാണ്.
SUMMARY: Cauvery dispute; B.Y. Vijayendra’s open letter to Tamil Nadu Chief Minister
















