തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ സ്ഥാനം ഒഴിഞ്ഞു. കണ്ണൂരിലുള്ള മുഖ്യമന്ത്രി, വൈകിട്ട് ഏഴ് മണിയോടെ പ്രത്യേക ദൂതൻ വഴി രാജിക്കത്ത് ലോക്ഭവനിലെത്തിക്കുകയായിരുന്നു. ചൊവ്വാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന മന്ത്രിസഭായോഗം റദ്ദാക്കിയ ശേഷമാണ് അദ്ദേഹം രാജിവെച്ചത്. ഗവർണർ രാജേന്ദ്ര അർലേക്കർക്കാണ് മുഖ്യമന്ത്രി തന്റെ രാജിക്കത്ത് കൈമാറിയത്. മുഖ്യമന്ത്രിയുടെ രാജി സ്വീകരിച്ചതായി ഗവർണർ ഔദ്യോഗികമായി അറിയിച്ചു.
അതേസമയം, തകര്‍പ്പന്‍ വിജയത്തിനു പിന്നാലെ മന്ത്രിസഭാ രൂപീകരണ ചര്‍ച്ച സജീവമാക്കി യുഡിഎഫ്. മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ കേരളത്തിലേക്ക് എത്തും. ഘടകകക്ഷികളുമായി കോണ്‍ഗ്രസ് ചര്‍ച്ച ഉടന്‍ ആരംഭിക്കും. ഭരണ സംവിധാനം ഉടച്ചു വാര്‍ക്കുമെന്ന് വി.ഡി സതീശന്‍ പറഞ്ഞു.
സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട യുഡിഎഫ് ചര്‍ച്ചകള്‍ ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി കാര്യം ഹൈക്കമാന്‍ഡ് ആണ് തീരുമാനിക്കുന്നത്. സീറ്റ് വിഭജനത്തില്‍ ഒരു അപസ്വരം പോലും ഉണ്ടായില്ല. മൂന്ന് സീറ്റ് ഘടക കക്ഷികള്‍ കോണ്‍ഗ്രസിന് അധികം തന്നു. നന്നായി പ്രവര്‍ത്തിച്ചു. മുഖ്യമന്ത്രി ചര്‍ച്ചയിലേക്ക് പോകരുത് എന്ന് പാര്‍ട്ടി പറഞ്ഞിട്ടുണ്ട്. തീരുമാനം വളരെ പെട്ടന്നുണ്ടാകും – അദ്ദേഹം പറഞ്ഞു.
SUMMARY: Chief Minister Pinarayi Vijayan resigns, Governor accepts resignation







