കൊച്ചി: മോഹൻലാൽ ചിത്രം എമ്പുരാന്റെ വ്യാജ പ്രിന്റ് പുറത്തിറങ്ങിയതിനു പിന്നിൽ ഗൂഡാലോചനയെന്ന് പോലീസ്. സിനിമ ചോർന്നത് തിയേറ്ററിൽ നിന്നാണെന്നാണ് നിഗമനം. വൻ സംഘം ഇതിനു പിന്നിലുണ്ടെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഏപ്രിൽ ഒന്നിന് കണ്ണൂരിലെ പാപ്പിനിശേരിക്കടുത്തുള്ള തംബുരു കമ്യൂണിക്കേഷൻസ് എന്ന കമ്പ്യൂട്ടർ സ്ഥാപനത്തിൽ നിന്ന് എംബുരാന്റെ വ്യാജ പ്രിന്റ് പോലീസ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസാണിത്. തിയേറ്ററുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് ഇതിനു പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.
എമ്പുരാനു ശേഷവും ഒട്ടേറെ മലയാള സിനിമകളുടെ വ്യാജ പ്രിന്റ് റിലീസിനു തൊട്ടുപിന്നാലെ പുറത്തിറങ്ങിയിരുന്നു. ഇതിനെതിരെ പോലീസ് അന്വേഷണം നടത്തിയെങ്കിലും വ്യാജ പ്രിന്റുകൾ പുറത്തിറങ്ങുന്നത് തുടരുകയാണ്.
പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ മാർച്ച് 27നാണ് പുറത്തിറങ്ങിയത്. 265 കോടി രൂപയോളം നേടിയ ചിത്രം ഏറ്റവും കലക്ഷൻ നേടിയ മലയാള ചിത്രമായി മാറിയിരുന്നു.
SUMMARY: Conspiracy behind the leak of fake print of Empuran film.