ബെംഗളൂരു: ഹൊസൂർ-ബെംഗളൂരു ദേശീയപാതയിലെ ഹൊസൂർ ടൗണിനടുത്തുള്ള മേൽപ്പാലത്തിൽ വിള്ളൽ. ഹൊസൂർ ബസ്റ്റാൻഡിന് എതിർവശത്തുള്ള 700 മീറ്റർ മേൽപ്പാലത്തിലാണ് 40 മീറ്റർ വിള്ളൽ രൂപപ്പെട്ടത്. തുടർന്ന് പാലത്തിനടിയിലെ കച്ചവടക്കാരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ ഹൊസൂര്‍ കോർപ്പറേഷൻ നിർദ്ദേശം നൽകി. മേൽപ്പാലത്തിലെ വയറിങ്ങുകൾക്ക് കേടുപറ്റിയതോടെ സ്പാനുകൾ അകന്നാണ് വിള്ളൽ രൂപപ്പെട്ടതെന്ന് ദേശീയ ഹൈവേ അതോറിറ്റി അധികൃതർ പറഞ്ഞു. പാലത്തിലെ തകരാർ പെട്ടെന്ന് തന്നെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്. മധ്യ- തെക്കൻ കേരളത്തിലേക്കുള്ള പ്രധാന യാത്രപാത കൂടിയാണ് ഹൊസൂർ- മേൽപ്പാലം 2002ലാണ് മേൽപ്പാലം തുറന്നത്.
മേൽപ്പാലത്തിലൂടെയുള്ള വാഹനങ്ങൾ തടഞ്ഞതോടെ ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. മേൽപ്പാലത്തില്രു ദിശയിലേക്കുള്ള വാഹനഗതാഗതമാണ് നിരോധിച്ചത്. ബെംഗളൂരുവിൽ നിന്നും കൃഷ്ണഗിരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളെ കടത്തിവിടുന്നുണ്ട്. കൃഷ്ണഗിരി ഭാഗത്ത് നിന്നും ബെംഗളൂരുവിലേക്ക് വരുന്ന പാതയാണ് അടച്ചിട്ടിരിക്കുന്നത്. പാലത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയതിനുശേഷം ആയിരിക്കും ഇരുവശങ്ങളിലേക്കും ഉള്ള വാഹനഗതാഗതം അനുവദിക്കുക.
SUMMARY: Crack in Hosur flyover; traffic restricted