
ഇന്‍ഡോര്‍: ഇന്ത്യക്കെതിരായ ഏകദിന പരമ്പര 2-1ന് സ്വന്തമാക്കി ന്യൂസിലാന്‍ഡ്. പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരത്തില്‍ 41 റണ്‍സിനാണ് കിവീസിന്റെ വിജയം. പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചപ്പോള്‍ പിന്നീടുള്ള രണ്ട് മത്സരങ്ങള്‍ കിവീസ് വിജയിച്ചു.
ആദ്യം ബാറ്റ് ചെയ്ത കിവീസ് ഉയര്‍ത്തിയ 338 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ മറുപടി 46 ഓവറില്‍ 296 റണ്‍സിന് അവസാനിച്ചു. വിരാട് കോഹ്ലിയുടെ സെഞ്ച്വറി പാഴായി. 2019 മാർച്ചിനുശേഷം ഇന്ത്യ നാട്ടിൽ ഏകദിന പരമ്പര തോൽക്കുന്നതും ഇതാദ്യമായാണ്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ ഓപണർ രോഹിത് ശർമയെ നഷ്ടമായി. 13 പന്തിൽ 11 റൺസെടുത്ത രോഹിത്തിനെ സാക്ക് ഫോക്സ് ആണ് വീഴ്ത്തിയത്. മുൻ നിര ബാറ്റർമാർ എല്ലാം പതറി പോയ മത്സരത്തിൽ കോഹ്ലി മാത്രമാണ് പിടിച്ചുനിന്നത്. ഒരു ഘട്ടത്തിൽ 71-4 എന്ന നിലയിലേക്ക് ഇന്ത്യ പതറി. അവിടെ നിന്ന് നിതീഷിനെ കൂട്ടുപിടിച്ച് കോഹ്ലി ഇന്ത്യയുടെ ഇന്നിംഗ്സ് മുന്നോട്ടു കൊണ്ടുപോയി. നിതീഷ് റെഡ്ഡി 53 റൺസ് എടുത്ത് പുറത്തായി.
40ആം ഓവറിൽ കോഹ്ലി തന്റെ സെഞ്ച്വറിയിൽ എത്തി. 91 പന്തിൽ നിന്നായിരുന്നു സെഞ്ച്വറി. 46ആം ഓവറിൽ കോഹ്ലി വീണു. 124 റൺസ് എടുത്ത് കോഹ്ലി വീണതോടെ ഇന്ത്യൻ പോരാട്ടം അവസാനിച്ചു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 337 റൺസെടുത്തിരുന്നു. മിച്ചലും ഫിലിപ്‌സും ചേർന്നാണ് വൻ സ്‌കോറിലെത്തിച്ചത്.
131 പന്തുകളിൽ മൂന്ന് സിക്‌സും 15 ബൗണ്ടറിയും സഹിതം 137 റൺസ് നേടിയ മിച്ചലാണ് ന്യൂസീലൻഡിന്റെ ടോപ് സ്‌കോറർ. ഫിലിപ്‌സ് 88 പന്തുകളിൽ മൂന്ന് സിക്‌സും ഒൻപത് ബൗണ്ടറിയും സഹിതം 106 റൺസും നേടി. ഇരുവരും ചേർന്ന് 186 പന്തുകളിൽ 219 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.വില്‍ യംഗ് 30(41), ക്യാപ്റ്റന്‍ മൈക്കള്‍ ബ്രേസ്‌വെല്‍ 28*(18) എന്നിവരും ബാറ്റിംഗില്‍ തിളങ്ങി
SUMMARY: India lose in Indore, ODI series goes to New Zealand













