കൊച്ചി: അങ്കമാലിയില്‍ ബികോം വിദ്യാർഥിനി ജാസ്‌ലിയ മരിക്കാനിടയായ വാഹനാപകടത്തില്‍ പ്രതിയെ പിടികൂടുന്നതില്‍ പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ആലുവ ഡിവൈഎസ്പിയുടെ റിപ്പോർട്ട്. റൂറല്‍ എസ്പിയുടെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പോലീസിനെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്.
നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചുവെന്നും പ്രതി ഡോക്ടർ സിറിയക്ക് ജോർജ് പോലീസിന്റെ കണ്ണ് വെട്ടിച്ചാണ് കടന്ന് കളഞ്ഞതെന്നും റിപ്പോർട്ടില്‍ പറയുന്നു. പ്രതിയെ പിടികൂടാൻ കൃത്യമായി പരിശോധന നടത്തിയെന്നും റിപ്പോർട്ടിലുണ്ട്. പോലീസ് അലംഭാവം കാണിച്ചുവെന്ന് മരിച്ച ജാസ്‌ലിയയുടെ കുടുംബം പരാതി ഉന്നയിച്ചിരുന്നു. ഇതിലാണ് റൂറല്‍ എസ്പിയുടെ നിർദ്ദേശപ്രകാരം ആലുവ ഡിവൈഎസ്പി അന്വേഷണം നടത്തിയത്.
ബിരുദ വിദ്യാർഥിനിയായ ജാസ്ലിയയെ കഴിഞ്ഞ മാസം ഇരുപത്തിയെട്ടിനാണ് സിറിയക് ഓടിച്ച കാറിടിച്ചത്. തൊട്ടടുത്ത ദിവസം ജാസ്‌ലിയ മരിച്ചു. ഏറെ വിമർശനത്തിനൊടുവിലാണ് സംഭവ സ്ഥലത്തു നിന്ന് രക്ഷപ്പെട്ട് ഒളിവില്‍ പോയ സിറിയകിനെ വാഗമണ്ണില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
SUMMARY: Jaslia’s death; Police did not fail, report says investigation is accurate















