കരൂര്‍: തമിഴ്നാട്ടിലെ കരൂരില്‍ നടന്ന റാലിയില്‍ 41 പേര്‍ മരിച്ചതിനെ തുടര്‍ന്ന് തമിഴ്ഗ വെട്രി കഴകം (ടിവികെ) മേധാവി വിജയ് ബുധനാഴ്ച തന്റെ സംസ്ഥാനവ്യാപക പര്യടനം ‘താല്‍ക്കാലികമായി മാറ്റിവച്ചു’. ശനിയാഴ്ച നടന്ന പൊതുജന സമ്പർക്ക പരിപാടികളുടെ ഭാഗമായി തിരുച്ചിറപ്പള്ളി, നാമക്കല്‍, കരൂർ ഉള്‍പ്പെടെയുള്ള ജില്ലകള്‍ പാര്‍ട്ടി മേധാവിയായ വിജയ് പങ്കെടുക്കെണ്ടിയിരുന്നതാണ്.
കൂടാതെ ജനങ്ങളെ നേരിട്ട് കാണാന്‍ ഒരു പുതിയ ക്യാമ്പയിൻ ആരംഭിച്ചിരുന്നു. സെപ്റ്റംബർ 27 ന് കരൂരിലെ തന്റെ പരിപാടിക്കിടെയാണ് ഈ ദാരുണമായ സംഭവം നടന്നത്, ഇത് വ്യാപകമായ ഞെട്ടലിനും രാജ്യം നടുങ്ങിയ ദുരന്തമായി മാറി. സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട ഒരു പ്രസ്താവനയില്‍, സംഭവത്തില്‍ പാർട്ടി അഗാധമായ ദുഃഖം പ്രകടിപ്പിച്ചു.
“ഞങ്ങളുടെ 41 സഹോദരങ്ങളുടെ നഷ്ടത്തില്‍ ഞങ്ങള്‍ ദുഃഖത്തിലും ഖേദത്തിലുമാണ്. ഈ സാഹചര്യത്തില്‍, നമ്മുടെ നേതാവിന്റെ (വിജയ്) അടുത്ത രണ്ടാഴ്ചത്തെ ജനസമ്പർക്ക പരിപാടികള്‍ താല്‍ക്കാലികമായി മാറ്റിവയ്ക്കുന്നു. ഇവയുടെ പുതിയ വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും,” എന്ന് പ്രസ്താവനയില്‍ കൂട്ടിച്ചേർത്തു.
SUMMARY: Karur tragedy: TVK rallies postponed for two weeks