താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്സഭാ സ്പീക്കർ ഓം ബിർള പങ്കെടുക്കും

ന്യൂഡല്‍ഹി: ഫെബ്രുവരി 17ന് ധാക്കയിൽ നടക്കുന്ന ബംഗ്ലാദേശ് നിയുക്ത പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) അധ്യക്ഷനുമായ താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്‌സഭാ സ്പീക്കർ ഓം ബിർള ഇന്ത്യയെ പ്രതിനിധീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഓം ബിർളയുടെ പങ്കാളിത്തം ഇന്ത്യയിലെയും ബംഗ്ലാദേശിലെയും ജനങ്ങൾ തമ്മിലുള്ള സൗഹൃദത്തെ അടിവരയിടുന്നുവെന്നും ഇരു രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ജനാധിപത്യ മൂല്യങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലേറുന്ന താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റിലേക്കുള്ള ബംഗ്ലാദേശിന്റെ മാറ്റത്തെ ഇന്ത്യ സ്വാഗതം ചെയ്യുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിരുന്നെങ്കിലും, അന്നേദിവസം മുംബൈയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള ഉഭയകക്ഷി ചർച്ചകൾ നിശ്ചയിച്ചിട്ടുള്ളതിനാൽ അദ്ദേഹത്തിന് യാത്ര ചെയ്യാൻ സാധിക്കില്ല.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയാണ് ബിഎൻപി സർക്കാർ രൂപീകരിക്കാൻ ഒരുങ്ങുന്നത്. 35 വർഷത്തിന് ശേഷം രാജ്യത്തിന്റെ തലപ്പത്തെത്തുന്ന ആദ്യ പുരുഷനായി മാറാൻ പോവുകയാണ് 60-കാരനായ റഹ്മാൻ. ചൈന, സൗദി അറേബ്യ, ഇന്ത്യ, പാകിസ്ഥാൻ, തുർക്കി, യുഎഇ, ഖത്തർ, മലേഷ്യ, ബ്രൂണെ, ശ്രീലങ്ക, നേപ്പാൾ, മാലിദ്വീപ്, ഭൂട്ടാൻ തുടങ്ങി 13 രാജ്യങ്ങളിലെ ഭരണത്തലവന്മാരെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ബംഗ്ലാദേശ് ക്ഷണിച്ചിട്ടുണ്ട്.
SUMMARY: Lok Sabha Speaker Om Birla to attend Tariq Rehman’s swearing-in ceremony

LEAVE A REPLY

Please enter your comment!
Please enter your name here