ബെംഗളൂരു: സംസ്ഥാനത്ത് വിവിധജില്ലകളിലായി എട്ട് സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും ലോകായുക്ത പരിശോധന നടത്തി. അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ടാണ് നടപടി. ബെംഗളൂരു, ശിവമോഗ, ചിക്കമഗളൂരു, ആനേക്കൽ, ഗദഗ്, ധാർവാഡ്, കലബുറഗി എന്നിവിടങ്ങളിലുള്ള വീടുകള്‍, ബിബിഎംപി ഓഫീസ്, ചിക്കമഗളൂരു മുനിസിപ്പാലിറ്റി, ആനേക്കൽ മുനിസിപ്പാലിറ്റി ഓഫീസുകകള്‍ എന്നിവ അടക്കം 45 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ 34.90 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടെത്തി.
ബിബിഎംപി അസി. എൻജിനിയർ പ്രകാശ്, ശിവമോഗ ഓർഗാനിക് ഫാമിങ് അസോസിയേറ്റ് റിസർച്ച് ഡയറക്ടർ ഡോ. എസ്. പ്രദീപ്, ചിക്കമഗളൂരു മുനിസിപ്പാലിറ്റി അക്കൗണ്ട്‌സ് ഓഫീസർ ലതാ മണി, ആനേക്കൽ മുനിസിപ്പാലിറ്റി ചീഫ് ഓഫീസർ കെ.ജി. അമർനാഥ്, ഗദഗ് ടൗൺ പോലീസ് ഇൻസ്പെക്ടർ ധ്രുവരാജ്, മലപ്രഭ പദ്ധതി എൻജിനിയർ അശോക് വസനാദ്, കലബുറഗി ആർഡിപിആർ എക്സിക്യുട്ടീവ് എൻജിനിയർ മല്ലികാർജുൻ, കലബുറഗി പഞ്ചായത്ത് ഡിവലപ്‌മെന്റ് ഓഫീസർ രാമചന്ദ്ര എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന.
SUMMARY: Lokayukta raids houses of government officials for illegal wealth acquisition