തൃശൂർ: മാവോയിസ്റ്റ് രൂപേഷ് ജയിൽ മോചിതനായി. 11വർഷത്തിനുശേഷമാണ് ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത്. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നാണ് മോചിതനായത്. കറുമത്താപ്പേട്ടയിൽ നിന്നാണ് രൂപേഷ് പിടിയിലായത്.ചെവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് ജയിൽ മോചിതനായത്.
43 യു.എ.പി.എ കേസുകളാണ് രൂപേഷിനെതിരെ ഉണ്ടായിരുന്നത്. ഇവയിൽ 15 കേസുകളിലെ നടപടിക്രമങ്ങൾ അവസാനിച്ചു. രണ്ട് ലക്ഷം രൂപയുടെ രണ്ട് ആള് ജാമ്യവും എല്ലാ മാസവും ആദ്യ തിങ്കളാഴ്ച കളമശേരി എന്‍ഐഎ ഓഫീസില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം ലഭിച്ചത്.
രൂപേഷിന്റെ ഭാര്യ ഷൈന ഉൾപ്പെടെയുള്ളവർ രൂപേഷിനെ സ്വീകരിക്കാനെത്തി. സമാനമായ കേസിൽ അറസ്റ്റിലായ പലരും മോചിതരായെങ്കിലും രൂപേഷ് ജയിലിൽ തുടരുകയായിരുന്നു. കഴിഞ്ഞ രൂപേഷിന്റെ നോവൽ പ്രസിദ്ധീകരിക്കുന്നതിന്റെ അനുമതിയുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളുണ്ടായിരുന്നു.
SUMMARY: Maoist Rupesh gets bail; released after 11 years
















