തൃശ്ശൂർ: മുണ്ടത്തിക്കോട് പടക്കനിർമാണ ശാലയിലുണ്ടായ അപകടത്തില്‍ മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം രൂപ വീതം ധനസഹായം നല്‍കാൻ സർക്കാർ തീരുമാനം. മന്ത്രിസഭാ യോഗത്തിനു ശേഷം നടന്ന വാർത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി വി.ഡി. ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചതായും കർഷകർക്ക് എത്രയും പെട്ടെന്ന് പണം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൂടാതെ, വിവിധ ബോർഡുകളും കോർപ്പറേഷനുകളും ഉള്‍പ്പെടെ മുൻ സർക്കാരിന്റെ കാലത്ത് നിയമിതരായ ചെയർമാൻമാരെയും വൈസ് ചെയർമാൻമാരെയും നിയമപരമായ നടപടികള്‍ പാലിച്ച് സ്ഥാനങ്ങളില്‍ നിന്ന് മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഒഴിവാകുന്ന സ്ഥാനങ്ങളിലേക്ക് പുതിയ നിയമനങ്ങള്‍ നടത്തുമെന്നും വ്യക്തമാക്കി.
അതിനൊപ്പം, എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം നടത്താൻ കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു. അദ്ദേഹത്തിന്റെ മകള്‍ക്ക് പ്രത്യേക പരിഗണന നല്‍കി ആശ്രിത നിയമനം നല്‍കാൻ റവന്യൂ വകുപ്പിന് നിർദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലായ് 31 വരെ 52 ദിവസം ട്രോളിങ് നിരോധനം ഏർപ്പെടുത്താനും തീരുമാനമായതായും അദ്ദേഹം അറിയിച്ചു.
SUMMARY: Mundathikode accident: Financial assistance of Rs. 14 lakhs to the dependents of the deceased
















