ന്യൂഡൽഹി: സിജെപി സമരത്തിലെടുത്ത കേസുകള്‍ റദ്ദാക്കി സുപ്രീം കോടതി. ഡൽഹിയിലടക്കം രാജ്യത്തെ വിവിധയിടങ്ങളില്‍ എടുത്ത കേസുകള്‍ റദ്ദാക്കാനാണ് തീരുമാനം. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇതുമായി ബന്ധപ്പെട്ട് വിദ്യാർഥികള്‍ക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകള്‍ ഇതോടെ ഇല്ലാതാകും.
പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർഥികള്‍ക്കെതിരെ ഇനി പുതിയ എഫ്‌ഐആറുകള്‍ രജിസ്റ്റർ ചെയ്യരുതെന്നും ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു. കേന്ദ്ര സർക്കാരിന് പുറമെ ബിഹാർ, അസം, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര സർക്കാരുകളും കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
ജൂലൈ 25ന് സിജെപി നേതാക്കള്‍ക്ക് കേന്ദ്ര സർക്കാർ നല്‍കിയ ഉറപ്പ് പാലിക്കുന്നതിന്റെ ഭാഗമായാണ് അപേക്ഷകള്‍ സമർപ്പിച്ചതെന്ന് സോളിസിറ്റർ ജനറല്‍ തുഷാർ മേത്ത കോടതിയെ അറിയിച്ചു. പ്രതിഷേധത്തിനിടെ മരിച്ച വിദ്യാർഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും തുഷാർ മേത്ത വ്യക്തമാക്കി.
നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ മൂന്ന് മാസത്തിനകം പൂർത്തിയാക്കാൻ കേന്ദ്ര സർക്കാരിന് കോടതി നിർദേശം നല്‍കി. കോടതിയുടെയും കേന്ദ്ര സർക്കാരിന്റെയും അനുകൂല നിലപാടിനെ തുടർന്ന് അഞ്ചിന് ഡല്‍ഹിയില്‍ നടത്താനിരുന്ന പ്രതിഷേധ മാർച്ച് പിൻവലിച്ചതായി സിജെപി വക്താവ് സൗരവ് ദാസ് കോടതിയെ അറിയിച്ചു.
SUMMARY: NEET Protest: Supreme Court quashes FIRs against students
















