മുംബൈ: നിർബന്ധിത മതപരിവർത്തനം ആരോപിച്ചു മഹാരാഷ്ട്രയില്‍ അറസ്റ്റിലായ സിഎസ്‌ഐ വൈദികനും കുടുംബത്തിനും കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അമരവിള സ്വദേശിയായ ഫാദർ സുധീർ, ഭാര്യ ജാസ്മിൻ എന്നിവരുള്‍പ്പെടെയുള്ള 11 പേർക്കാണ് മഹാരാഷ്ട്രയിലെ വറൂട് കോടതി ഉപാധികളോടെ ജാമ്യം നല്‍കിയത്.
മതവികാരം വ്രണപ്പെടുത്തിയെന്നതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു മഹാരാഷ്ട്ര പോലീസ് ഇവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഒരു പ്രാർത്ഥനാ യോഗത്തില്‍ പങ്കെടുക്കവെയാണ് അറസ്റ്റ് നടന്നതെന്നാണ് വിവരം. എ.എ. റഹീം എംപി ഉള്‍പ്പെടെയുള്ളവർ ഈ വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. വിശദമായ വാദത്തിനൊടുവിലാണ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.
SUMMARY: Priest granted bail on charges of religious conversion














