കൊച്ചി: അപൂർവ്വ രോഗം ബാധിച്ച ആറ് മാസം പ്രായമുള്ള കുഞ്ഞ് മിയ മരിയയുടെ ജീവൻ രക്ഷിക്കാൻ ലോകമെമ്പാടുമുള്ള മലയാളികള്‍ ഒന്നടങ്കം കൈകോർത്തു. ചികിത്സയ്ക്കായി ആവശ്യമായ 16.5 കോടി രൂപ സമാഹരിച്ച് ‘സേവ് ബേബി മിയ’ ക്യാംപെയ്ൻ ചരിത്രവിജയത്തിലേക്ക്. നാടിന്റെ കൂട്ടായ പരിശ്രമത്തിലൂടെയാണ് അതിവേഗം ഈ ഭീമമായ തുക കണ്ടെത്താനായത്.
ജിനു ജോർജ്- നിമ്മി ജോഷി ദമ്പതികളുടെ മകളാണ് മിയ. ജീവൻ രക്ഷിക്കാൻ വിദേശത്തുനിന്നും എത്തിക്കേണ്ട മരുന്നും ജീൻ തെറാപ്പിയും ഉള്‍പ്പെടെ പതിനാറര കോടി രൂപ വേണമെന്ന ഡോക്ടർമാരുടെ നിർദ്ദേശമാണ് ഈ ദൗത്യത്തിന് കുടുംബത്തെ പ്രേരിപ്പിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ ആരംഭിച്ച ക്യാമ്പയിൻ ലോകമെമ്പാടുമുള്ള മലയാളികളുടെ ശ്രദ്ധയില്‍പ്പെടുകയും സംഭാവനകള്‍ പ്രവഹിക്കുകയുമായിരുന്നു.
‘സേവ് ബേബി മിയ’ സോഷ്യല്‍ മീഡിയ പേജിലൂടെ കുടുംബം തന്നെയാണ് ഈ സന്തോഷവാർത്ത പങ്കുവെച്ചത്. ചികിത്സയ്ക്കായി പണമയക്കുന്നത് ഉടനടി നിർത്തണമെന്ന് അഭ്യർത്ഥിക്കുന്ന മറ്റൊരു അറിയിപ്പും പുറത്തുവന്നിട്ടുണ്ട്. “മിയയുടെ ഈ വിജയം ഓരോരുത്തർക്കും അവകാശപ്പെട്ടതാണ്. പ്രാർത്ഥനകളിലൂടെയും സംഭാവനകളിലൂടെയും കൂടെ നിന്ന എല്ലാവർക്കും നന്ദി,” കുടുംബം കുറിച്ചു.
പോരാടാനും സുഖം പ്രാപിക്കാനും അവസരം നല്‍കിയ എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടുള്ള ഹൃദയസ്പർശിയായ കുറിപ്പും കുഞ്ഞുമിയയുടെ പേരില്‍ പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
SUMMARY: The entire state rallied for Mia Maria; ₹16.5 crore raised in three days
















