ബെംഗളൂരു: ബെംഗളൂരുവില്‍ ലീസിനെടുത്ത വീട് കാലാവധി കഴിഞ്ഞിട്ടും ഒഴിയാത്തത്തിനെത്തുടർന്ന് ഭിന്നശേഷിക്കാരനായ അമ്മാവനെ അമ്മാവനെ മരുമകൻ മർദിച്ച് കൊന്നു. ഓസ്റ്റിൻ ടൗണിലെ ഇനായത്തുള്ള പാഷയാണ് (52) കൊല്ലപ്പെട്ടത്. സംഭവത്തിൽ പാഷയുടെ സഹോദരി പുത്രൻ മസൂർ അഹമ്മദിനെ (28)പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ മസൂർ അഹമ്മദിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
പോളിയോ ബാധിതനായ പാഷ സഹോദരി ഉസ്ബാനുവിൻ്റെ വീട്ടിലായിയിരുന്നു ലീസിനു താമസിച്ചിരുന്നത്. വീട് ഒഴിയുന്നതുസംബന്ധിച്ച് പാഷയും മസൂർ അഹമ്മദും കഴിഞ്ഞ ദിവസം തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ മസൂറിൻ്റെ മർദനമേറ്റ് പാഷ മരിക്കുകയായിരുന്നു.അബദ്ധത്തിൽ വീണ് തലയടിച്ചാണ് പാഷ മരി ച്ചതെന്നാണ് മസൂർ മറ്റുള്ളവരെ അറിയിച്ചത്. എന്നാല്‍ സംബവത്തില്‍ ദുരൂഹത സംശയിച്ചഅദ്ദേഹത്തിന്റെ സുഹൃത്തുക്കൾ വിവേക്‌നഗർ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി മസൂർ അഹമ്മദിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
SUMMARY: The leased house was not vacated; the son-in-law beat and killed his disabled uncle















